ബെയ്റൂട്ട്: ലെബനിൽ ഇസ്രായേൽ നടത്തിയ പ്രത്യാക്രമണത്തിൽ ഹിസ്ബുള്ള ഭീകരൻ അടക്കം 10 പേർ കൊല്ലപ്പെട്ടു. തെക്കൻ ലെബനനിലെ നബാത്തിയയിൽ ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് മരണം. ഹിസ്ബുള്ള കമാൻഡർ അലി മുഹമ്മദ് അൽ-ദെബ്സും രണ്ട് ഭീകരരും ഏഴ് പൗരന്മാരും കൊല്ലപ്പെട്ടു. ഹിസ്ബുള്ളയും വിവരം സ്ഥിരീകരിച്ചു.
ലെബനനിൽ നിന്നുമെത്തിയ ഉറവിടമറിയാത്ത റോക്കറ്റ് ഒരു ഇസ്രയേലി സൈനികൻ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ലെബനനിലേക്ക് ഇസ്രായേൽ ആക്രമണം നടത്തിയത്. ഒരാഴ്ച മുമ്പ് ഇതേ ഹിസ്ബുള്ള കമാൻഡർക്ക് പരിക്കേറ്റിരുന്നു. മരണപ്പെട്ടത് അബ്ബാസ് അൽ-ദെബ്സാണെന്നായിരുന്നു ആദ്യം റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും പിന്നീട് അലി മുഹമ്മദ് അൽ-ദെബെസ് എന്ന് തിരിച്ചറിഞ്ഞു.















