താനെ: വളർത്തുനായയെ ക്രൂരമായി മർദ്ദിച്ചതിന് വെറ്ററിനറി ക്ലിനിക്കിലെ രണ്ട് ജീവനക്കാരെ കസ്റ്റഡിയിൽ എടുത്തു. താനെയിലെ ഗോഡ്‌ബന്ദർ റോഡിലെ വാതിക് പെറ്റ് ക്ലിനിക്കിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
ചിതൽസർ പോലീസ് സ്‌റ്റേഷൻ ഉദ്യോഗസ്ഥൻ പറയുന്നതനുസരിച്ച്, മാട്ടുംഗയിൽ താമസിക്കുന്ന മയൂർ മൈക്കൽ ജാദവ് (19), മുർബാദിലെ പ്രശാന്ത് ഗെയ്‌ക്‌വാദ് (20) എന്നിവരാണ് ചികിത്സയ്‌ക്കിടെ നായയെ ക്രൂരമായി ഉപദ്രവിച്ചത്.എന്നാൽ, അക്രമത്തിന് പ്രതികളെ പ്രേരിപ്പിച്ച കാരണം കണ്ടെത്താനായിട്ടില്ല.
മൃഗസംരക്ഷണ ഓഫീസർ ഇന്ദ്രനിൽ മണിക് റോയ് താനെ മുനിസിപ്പൽ കോർപ്പറേഷന് വീഡിയോ ക്ലിപ്പ് അയച്ചു കൊടുക്കുകയായിരുന്നു. തുടർന്ന്, മുൻസിപ്പൽ ഉദ്യോഗസ്ഥർ ക്ലിനിക്കിലെത്തി അന്വേഷിക്കുകയും പോലീസിനെ വിളിച്ചുവരുത്തി പ്രതിരകളെ കസ്റ്റഡിയിലെടുക്കികയായിരുന്നു.















