റായ്പൂർ: ജൈന ദാർശനികൻ ആചാര്യ വിദ്യാസാഗർ മഹാരാജിന്റെ നിര്യാണത്തോടനുബന്ധിച്ച് ഛത്തീസ്ഗഡിൽ ഇന്ന് ദുഃഖാചരണം പ്രഖ്യാപിച്ചു. ദുഃഖാചരണം സംബന്ധിച്ച് സംസ്ഥാന സർക്കാർ ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.
Chhattisgarh government has declared a half-day state mourning today on the demise of Acharya Shri 108 Vidyasagar Ji Maharaj. pic.twitter.com/N5Q7xSEJNV
— ANI (@ANI) February 18, 2024
ഛത്തീസ്ഗഡിലെ ഡോംഗർഗഡിൽ ഇന്ന് പുലർച്ചെ 2.35 ഓടെയായിരുന്നു വിദ്യാസാഗർ മഹാരാജ് സമാധിയായത്. കഴിഞ്ഞ മൂന്ന് ദിവസമായി സമാധി പ്രക്രിയകൾ അദ്ദേഹം ആരംഭിച്ചിരുന്നു. ഭക്ഷണവും വെള്ളവും ഉപേക്ഷിച്ച് മൗനവ്രതവും അദ്ദേഹം അനുഷ്ഠിച്ചിരുന്നു.
പാണ്ഡിത്യത്തിനും അഗാധമായ ആത്മീയ ഉൾക്കാഴ്ചകൾക്കും കഠിനമായ ജീവിതത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയ്‌ക്കും അദ്ദേഹത്തിന് അംഗീകാരം ലഭിച്ചിട്ടുണ്ട്. പണ്ഡിതോചിതമായ പ്രവർത്തനങ്ങൾക്കപ്പുറം, ആചാര്യ വിദ്യാസാഗർ മഹാരാജ് തന്റെ കഠിനമായ സന്യാസ ജീവിതത്താലും അചഞ്ചലമായ ആത്മീയപ്രഭാവത്താലും പ്രശസ്തനായിരുന്നു.
ആത്മീയ വളർച്ച, അഹിംസ, ആത്മനിയന്ത്രണം, സമചിത്തത എന്നിവയോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത എണ്ണമറ്റ ഭക്തരുടെയും ആത്മീയ അന്വേഷകരുടെയും അഗാധമായ ആദരവ് അദ്ദേഹത്തിന് നേടിക്കൊടുത്തിരുന്നു.