ന്യൂഡൽഹി: പരമ്പരാഗത വൈദ്യ മേഖലയിലിൽ നിന്നും തനിക്കുണ്ടായ ഗുണാനുഭവം പങ്കുവച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. കൊറോണ ബാധിതനായ കാലത്താണ് താൻ ആയുഷിലേക്ക് തിരിഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കി. സുപ്രീം കോടതി വളപ്പിലെ ആയുഷ് ഹോളിസ്റ്റിക് വെൽനസ് സെൻ്റർ ഉദ്ഘാടനം ചെയ്ത ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊറോണ ബാധിതനായപ്പോൾ പ്രധാനമന്ത്രി തന്നെ ഫോണിൽ ബന്ധപ്പെട്ടെന്നും അസുഖം വളരെ വേഗം മാറുമെന്നും തങ്ങൾക്ക് ചെയ്യാൻ സാധിക്കുന്നതെല്ലാം ചെയ്യാമെന്നും പ്രധാനമന്ത്രി ഉറപ്പു നൽകിയതായി ചന്ദ്രചൂഡ് പറഞ്ഞു. ആയുഷ് മന്ത്രാലയത്തിൽ നിന്നുള്ള സെക്രട്ടറിയും പരമ്പരാഗത വൈദ്യനുമായ വ്യക്തിയെ നിങ്ങൾക്കായി ബന്ധപ്പെടാമെന്നും മരുന്നും മറ്റും നൽകുമെന്നും പ്രധാനമന്ത്രി തന്നെ അറിയിച്ചതായി ചീഫ് സെക്രട്ടറി പറഞ്ഞു.
കഴിഞ്ഞ അഞ്ച് മാസമായി താൻ സസ്യാഹാരിയാണെന്നും തുടർന്നും അങ്ങനെ തുടരനാണ് താത്പര്യപ്പെടുന്നതെന്നും ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. ഇപ്പോൾ താൻ യോഗ ആചരിക്കുന്നുണ്ട്. സമഗ്രമായ ജീവിത രീതിയിലാണ് ഇപ്പോൾ ശ്രദ്ധിക്കുന്നത്. ആഹാരം വലിയ രീതിയിൽ നമ്മേ സ്വാധീനിക്കുമെന്നും അത്തരം സമഗ്രംമായൊരു ജീവിതിരീതിയിലാണ് ഇപ്പോൾ ശ്രദ്ധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















