ഹൈദരബാദ്: ടെലിവിഷൻ അവതാരകനെ തട്ടിക്കൊണ്ടു പോയി വിവാഹം കഴിക്കാൻ ശ്രമിച്ചതിന് വനിതാ സംരംഭകയെ ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തു. 31 കാരിയായ തൃഷ്ണ ബോഗി റെഡ്ഡിയാണ് പിടിയിലായത്. ഡിജിറ്റൽ മാർക്കറ്റിംഗ് ബിസിനസ്സ് നടത്തുകയാണ് യുവതി. യുവാവിന്റെ കാറിൽ ട്രാക്കിംഗ് ഉപകരണം രഹസ്യമായി ഘടിപ്പിച്ച് നാലുപേരുടെ സഹായത്തൊടെയാണ് യുവതി കിഡ്‌നാപ്പിംഗ് നടത്തിയത്.
മ്യൂസിക്ക് ചാനലിൽ അവതാരകനായ പ്രണവിന്റെ ഫോട്ടോ രണ്ട് വർഷം മുൻപാണ് മാട്രിമോണിയൽ വെബ്സൈറ്റിലൂടെ യുവതി കണ്ടത് തുടർന്ന് പ്രൊഫയിലിന്റെ ഉടമയുമായി ചാറ്റ് ചെയ്യാൻ തുടങ്ങി. എന്നാൽ സൈറ്റിൽ പ്രണവിന്റെ ഫോട്ടോ ഉപയോഗിച്ച് മറ്റൊരാൾ തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് യുവതിക്ക് മനസ്സിലായി. എന്നാൽ പ്രൊഫയിലിലുണ്ടായ നമ്പർ പ്രണവിന്റേത് തന്നെയായിരുന്നു. യുവതി പ്രസ്തുത നമ്പറിൽ ന്ധപ്പെട്ടപ്പോൾ തന്റെ ഫോട്ടോ ആരോ ദുരൂപയോഗം ചെയ്തതാണെന്നും സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും ടെലിവിഷൻ അവതാരകൻ അറിയിച്ചു. അപ്പോഴേക്കും
പിന്നീട് യുവതി പ്രണവിന്റെ മെസഞ്ചറിൽ സന്ദേശങ്ങൾ അയക്കാൻ തുടങ്ങി. ശല്യം സഹിക്കാതായതൊടെ പ്രണവ് നമ്പർ ബ്ലോക്ക് ചെയ്തു. ഇതൊടെയാണ് യുവതി തട്ടിക്കൊണ്ടു പോകൽ ആസൂത്രണം ചെയ്തത്.
ഫെബ്രുവരി 11 നാണ് യുവതിയുടെ നിർദ്ദേശം അനുസരിച്ച് നാലുപേർ ചേർന്ന് അവതാരകനെ തട്ടിക്കൊണ്ടു പോയതെന്ന് പോലീസ് പറഞ്ഞു. യുവതിയുടെ ഓഫീസിൽ സംഘം അവതാരകനെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. ഒടുവിൽ യുവതിയുടെ ഫോണിൽ സംസാരിക്കാമെന്നും ബന്ധം തുടരാമെന്നും സമ്മതിച്ച ശേഷമാണ് വിട്ടയച്ചത്.