റായ്ച്ചൂർ : തെലങ്കാന അതിർത്തിയിലെ കൃഷ്ണ നദിയിൽ നിന്ന് കണ്ടെത്തിയത് നൂറ്റാണ്ടുകൾ പഴക്കമുള്ള വിഷ്ണുവിഗ്രഹങ്ങൾ ആണെന്ന് സ്ഥിരീകരിച്ച് തെലങ്കാന പുരാവസ്തു വകുപ്പ് . 500 വർഷം പഴക്കമുള്ളതാണ് ഈ വിഗ്രഹങ്ങൾ . നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നതാണിവയെന്നും റായ്ച്ചൂർ ഡിസി ചന്ദ്രശേഖർ നായിക് സ്ഥിരീകരിച്ചു.
റായ്ച്ചൂർ ജില്ലാ ഭരണകൂടം വിഗ്രഹങ്ങളുടെ ചരിത്രത്തെക്കുറിച്ച് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിഗ്രഹങ്ങൾ തെലങ്കാന പുരാവസ്തു വകുപ്പ് ഏറ്റെടുത്തു. ഈ പുരാതന അവശിഷ്ടങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് കൂടുതൽ ആഴത്തിൽ പരിശോധിക്കുന്നതിനുള്ള പൂർണ്ണമായ ഗവേഷണ ശ്രമങ്ങൾ നിലവിൽ നടക്കുന്നു.ഗവേഷണം പുരോഗമിക്കുന്നതിനനുസരിച്ച്, ഈ കണ്ടെത്തലുകൾ സംബന്ധിച്ച് ജില്ലാ ഭരണകൂടം ഉചിതമായ നടപടി നിശ്ചയിക്കും.- അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസമാണ് വിഗ്രഹങ്ങൾ നദിയിൽ നിന്ന് കണ്ടെത്തിയത് . എന്നാൽ ഇവയുടെ കാലപ്പഴക്കമോ , മറ്റ് വിവരങ്ങളോ അന്ന് പുറത്ത് വിട്ടിരുന്നില്ല . തെലങ്കാന പുരാവസ്തു വകുപ്പ് നടത്തിയ ഗവേഷണത്തിനൊടുവിലാണ് ഇവയ്‌ക്ക് 500 വർഷം പഴക്കമുണ്ടെന്ന് വ്യക്തമായത് . തുടർന്നാണ് വിഗ്രഹങ്ങൾ വകുപ്പ് തന്നെ ഏറ്റെടുത്തത്.















