പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അശ്ലീല പരാമർശം നടത്തിയ ഡിഎംകെ മന്ത്രി അനിത രാധാകൃഷ്ണനെതിരെ വിമർശനം ശക്തമാകുന്നു.ഡിഎംകെ എം.പി കനിമാെഴി വേദിയിലിരിക്കെയാണ് ഷിഷറീസ് മന്ത്രി രാധാകൃഷ്ണൻ പ്രധാനമന്ത്രിക്കെതിരെ അശ്ലീല പരാമർശം നടത്തിയത്. ഇത് തടയാനോ ചോദ്യം ചെയ്യാനോ ശ്രമിക്കാതെ ആസ്വദിച്ചുകൊണ്ടിരുന്ന കനിമൊഴിയുടെ മൗനം അപലപനീയമാണെന്ന് ബിജെപി സംസ്ഥാന നേതൃത്വം വ്യക്തമാക്കി. മന്ത്രിയുടെ വാക്കുകളും പ്രവൃത്തിയും അറപ്പുളവാക്കുന്നതാണെന്നും അവർ പ്രസ്താവനയിൽ പറഞ്ഞു.
സർദാർ വല്ലഭായ് പട്ടേലിനേയും കാമരാജിനെയും പോലുള്ള മഹാരഥന്മാരെ ആദരിക്കുന്നതിനുള്ള പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത് തുച്ഛമായ വോട്ടുകൾ ലക്ഷ്യമിട്ടാണ്. ‘പട്ടേൽ സമുദായത്തിന്റെ വോട്ട് ഉറപ്പിക്കാനാണ് സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമ സ്ഥാപിച്ചത്. ഇത്തരം വെറുപ്പുളവാക്കുന്ന തന്ത്രങ്ങളാണ് പ്രധാനമന്ത്രി മോദി പ്രയോഗിക്കുന്നതെന്നും രാധാകൃഷ്ണൻ പറഞ്ഞു. സേലത്ത് പ്രധാനമന്ത്രി കാമരാജിനെക്കുറിച്ച് സംസാരിച്ചതിനെയും ചോദ്യം ചെയ്ത മന്ത്രി പ്രധാനമന്ത്രിയെ അശ്ലീല പദപ്രയോഗത്തിലൂടെയാണ് വിശേപ്പിച്ചത്.
‘തന്റെ ജീവിതം മുഴുവൻ ഇന്ത്യയിലെ ജനങ്ങൾക്ക് സമർപ്പിച്ച നരേന്ദ്രമോദിയെക്കുറിച്ച് രാധാകൃഷ്ണൻ വെറുപ്പോടെയാണ് സംസാരിച്ചത്.പക്ഷേ, ഇത് ആശ്ചര്യകരമല്ല! വാസ്തവത്തിൽ, ഇത് ഡിഎംകെയുടെ ഡിഎൻഎയിൽ തന്നെയുള്ള നീചവും അശ്ലീലവുമായ രാഷ്‌ട്രീയ സംസ്കാരമാണ് .മൗനിയായി പ്രസംഗം ആസ്വദിച്ചതിൽ നിന്ന് കനിമൊഴിയുടെ കപട ഫെമിനസം തുറന്നുകാട്ടപ്പെട്ടു. അശ്ലീല പദപ്രയോഗത്തെ അവർ അപലപിക്കുക പോലും ചെയ്തില്ല.ഡിഎംകെയെയും ഇൻഡി സഖ്യത്തെയും ജനങ്ങൾ ഉചിതമായ പാഠം പഠിപ്പിക്കും! നിയമവും അതിന്റെ കടമ നിർവഹിക്കും!— ബിജെപി തമിഴ്നാട് ട്വിറ്ററിൽ വ്യക്തമാക്കി.
DMK leaders have reached a new low in their uncouth behaviour by passing vile comments & unpardonable public discourse against our Hon PM Thiru @narendramodi avl.
When they have nothing to criticise, this is the level DMK leaders have stooped. DMK MP Smt Kanimozhi avl was on… pic.twitter.com/sTdQSNjkir
— K.Annamalai (மோடியின் குடும்பம்) (@annamalai_k) March 24, 2024
“>
Strong Condemnation!
DMK Minister Thiru @ARROffice has spoken disgustingly about our beloved Prime Minister Thiru @narendramodi avl who hails from a humble background and has dedicated his entire life for the people of India, and DMK MP Tmt. @KanimozhiDMK has stood witness to… pic.twitter.com/woD298TNn3
— BJP Tamilnadu (@BJP4TamilNadu) March 23, 2024
“>















