പ്രധാനമന്ത്രി ക്ഷണിച്ചപ്പോൾ അദ്ദേഹത്തെ പോയി കണ്ടതാണ് താൻ രാഷ്ട്രീയ വിവാദത്തിൽ ഉൾപ്പെടാൻ കാരണമായതെന്ന് നടൻ ഉണ്ണി മുകുന്ദൻ . ജയ് ഗണേഷ്” എന്ന ചിത്രത്തിന്റെ ഗൾഫിലെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന വാർത്താ സമ്മേളനത്തിലാണ് ഉണ്ണി മുകുന്ദൻ ഇക്കാര്യം വ്യക്തമാക്കിയത്.
ജയ് ഗണേഷ് എന്ന തന്റെ സിനിമയില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെയോ മതത്തെയോ പിന്തുണയ്ക്കുന്ന ഒരു ഡയലോഗ് പോലും ഇല്ല . ഉണ്ടെന്ന് തെളിയിച്ചാല്‍ താന്‍ ഈ പണി അവസാനിപ്പിക്കാം . ഒരു സിനിമയുടെ പേരില്‍ അതിനെ വിധിയെഴുതുന്നത് ശരിയാണോ. നിങ്ങള്‍ മാദ്ധ്യമങ്ങള്‍ ചര്‍ച്ച ചെയ്യണം. എന്നെ കുറിച്ച് സംസാരിക്കാന്‍ പലര്‍ക്കും താല്‍പ്പര്യം കാണും. സൂപ്പര്‍താരങ്ങള്‍ക്ക് പോലും രാഷ്ട്രീയം ഉണ്ട്. അവരെ നേരിടാന്‍ ആര്‍ക്കും ധൈര്യമില്ല. ചെറിയ ആളുകളെയാണ് ലക്ഷ്യം വെയ്ക്കുന്നത്.
താന്‍ ആകെ ചെയ്തത് ഇന്ത്യന്‍ പ്രധാനമന്ത്രി വിളിച്ചപ്പോള്‍, ആ പരിപാടിയില്‍ പോയി പങ്കെടുത്തു എന്നത് മാത്രമാണ് . രാഷ്ട്രീയ താൽപ്പര്യമില്ലാത്തവർ പോലും പ്രധാനമന്ത്രി വിളിച്ചാൽ പോകേണ്ടി വരും. രാഷ്ട്രീയ പാർട്ടിയോട് ചേർന്ന് നിൽക്കുകയും റാലികളിൽ പങ്കെടുക്കുകയും ചെയ്യുന്ന സൂപ്പർ താരങ്ങൾ നമുക്കുണ്ട്. ഞാൻ രാഷ്ട്രീയമായ ഏതെങ്കിലും നിലപാട് സ്വീകരിച്ചത് ആർക്കും ചൂണ്ടിക്കാണിക്കാനാവില്ല. എനിക്ക് പ്രത്യേക രാഷ്ട്രീയ താൽപ്പര്യങ്ങളൊന്നുമില്ല . ആരോപണങ്ങളോട് പ്രതികരിക്കാത്തത് എന്റെ ഭാഗം ശരിയാണെന്ന് കരുതുന്നതുകൊണ്ടാണ്.
ജീവിതത്തിൽ നല്ല കാര്യങ്ങൾ നടക്കുമെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. യാതൊരു വിവാദവും ബാധിക്കുന്നില്ല . എല്ലാ പ്രതിസന്ധികളെയും നേരിടാനുള്ള ഈ സിനിമ നൽകിയത് ഈ സിനിമയാണ്. . സിനിമയിൽ 12 വർഷം പൂർത്തിയാക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ എന്നെ മാറ്റിമറിച്ച ചിത്രമാണ് “ജയ് ഗണേഷ്” . ഭിന്നശേഷിക്കാരുടെ ജീവിതം ഈ സിനിമയിലൂടെയാണ് ആദ്യമായി ഗൗരവമായി പഠിച്ചതെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു..