'റെമാൽ ചുഴലിക്കാറ്റ്' നഷ്ടം മാത്രമല്ല, നഷ്ടപ്പെട്ടതിനെ തിരികെ നൽകുകയും ചെയ്തു! കാറ്റ് ഒരു കുടുംബത്തെ ഒന്നിപ്പിച്ച കരളലിയിക്കുന്ന കഥ..
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

‘റെമാൽ ചുഴലിക്കാറ്റ്’ നഷ്ടം മാത്രമല്ല, നഷ്ടപ്പെട്ടതിനെ തിരികെ നൽകുകയും ചെയ്തു! കാറ്റ് ഒരു കുടുംബത്തെ ഒന്നിപ്പിച്ച കരളലിയിക്കുന്ന കഥ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2024, 07:08 am IST
FacebookTwitterWhatsAppTelegram

കഴിഞ്ഞ ദിവസങ്ങളിലായിരുന്നു റെമാൽ ചുഴലിക്കാറ്റ് വീശിയടിച്ചത്. വ്യാപക നാശനഷ്ടങ്ങളാണ് ചുഴലി സമ്മാനിച്ചത്. എന്നാൽ ഒരു കാറ്റ് വർഷങ്ങൾക്ക് ശേഷം ഒരു കുടുംബ​ത്തെ ഒന്നിപ്പിച്ചതിന്റെ കഥയാണ് പശ്ചിമ ബം​ഗാളിൽ നിന്ന് പുറത്തുവരുന്നത്.

ഏകദേശം നാല് വർഷം മുൻപ് ബം​ഗ്ലാദേശിൽ നിന്ന് കാണാതായ, കുടുംബം മരിച്ചെന്ന് കരുതിയ ആളെയാണ് അനൂപ് സാസ്മൽ എന്ന സിവിൽ ഡിഫൻസ് വോളന്റിയർ തിരികെ രാജ്യത്തിക്കാൻ മുൻകയ്യെടുത്തിരിക്കുന്നത്.

റെമാൽ പ്രതിരോധത്തിന് മുന്നോടിയായി തീരപ്രദേശങ്ങളിൽ നിന്നും ആളുകളെ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുന്നതിനിടയിൽ പശ്ചിമ ബംഗാളിലെ സൗത്ത് 24-പർഗാനാസ് ജില്ലയിലെ നംഖാനയിൽ നിന്ന് നദീതീരത്ത് നിന്നാണ് ഇയാളെ കണ്ടെത്തുന്നത്. ശക്തമായ കാറ്റ് വീശിയടിച്ചിട്ടും അദ്ദേഹം എഴുന്നേൽക്കാൻ കൂട്ടാക്കിയില്ലെന്ന് സാസ്മാൽ‌ പറയുന്നു. അദ്ദേഹത്തിന് പേരോ മറ്റ് വിവരങ്ങളോ പങ്കുവയ്‌ക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം മാനസിക വെല്ലുവിളി നേരിടുന്നുവെന്നും സാസ്മാൽ കൂട്ടി‌ച്ചേർത്തു.

അയളെ സാസ്മാൽ ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചു. പിന്നീട് സർക്കാർ ആശ്രയ കേന്ദ്രത്തിലേക്ക് ഇയാളെ മാറ്റുകയും ചെയ്തു. ഇയാൾ ആവർത്തിച്ച് ബം​ഗ്ലാദേശിനെ കുറിച്ചും മത്സ്യങ്ങളെ കുറിച്ചും പറയുന്നുണ്ടായിരുന്നുവെന്നും സാസ്മാൽ പറഞ്ഞു. ഇതിനിടയിലാണ് ഇയാൾക്ക് ബം​ഗ്ലാദേശുമായി ബന്ധമുള്ളതായി തോന്നിയത്. കാണാതായവരുടെ കുടുംബങ്ങൾ വിവരങ്ങൾ അറിയിക്കുന്ന വെസ്റ്റ് ബം​ഗാൾ റേഡിയോ ക്ലബ് (WBRC) എന്ന സംഘടനയിലേക്ക് ഇയാളുടെ വിവരങ്ങൾ കൈമാറുകയായിരുന്നു.

ഇവർ അയാളുമായി സംസാരിച്ചതിൽ നിന്ന് മത്സ്യബന്ധനമോ മത്സ്യകൃഷിയോ നടത്തുന്ന ബം​ഗ്ലാദേശിയാണ് ഇയാളെന്ന് സംഘടനയിലെ അം​ഗങ്ങൾ തിരിച്ചറി‍ഞ്ഞു. തുടർന്ന് ഈ വിവരം ബം​ഗ്ലാദേശിന് കൈമാറി. ഇത്തരത്തിൽ ഒരാളെ കാണാതായ കുടുംബത്തിന്റെ വിവരങ്ങൾ അവർക്ക് ലഭിച്ചെന്ന് WBRC സെക്രട്ടറി അംബരീഷ് പറഞ്ഞു. കോമില ജില്ലയിലെ നാ​ഗോൽകോട്ട് സ്വദേശിയായ മിലാൻ ആണ് ഇന്ത്യയിലുള്ളതെന്ന് തിരിച്ചറിഞ്ഞു.

നാല് വർഷങ്ങൾ‌ക്ക് ശേഷം ഭാര്യയും മക്കളും അയാളെ വീഡിയോ കോളിൽ കണ്ടു. 9-ഉം 16-ഉം വയസുള്ള രണ്ട് മക്കളാണ് ഇയാൾക്കുള്ളത്. മത്സ്യബന്ധന തൊഴിലാളിയായിരുന്ന മിലൻ, മീൻ വാങ്ങാനായി പോകുന്നതിനിടയിലാണ് കാണാതാകുന്നത്. വൻ തുകയുമായാണ് അദ്ദേഹം വീട്ടിൽ നിന്നിറങ്ങിയത്. ഈ തുക കൊള്ളയടിച്ച് മിലനെ അപായപ്പെടുത്തിയതാകാമെന്നായിരുന്നു കാണാതായതിന് പിന്നാലെ കുടുംബം കരുതിയത്.

ബം​ഗാളിൽ എങ്ങനെ എത്തി എന്നത് ഇപ്പോഴും രഹസ്യമായി തുടരുകയാണ്. മിലനെ ബം​ഗ്ലാദേശിലെത്തിക്കുന്നതിനായി കേന്ദ്രത്തിനും വിദേശകാര്യ മന്ത്രാലയത്തിനും കുടുംബം കത്തയച്ചിട്ടുണ്ട്. കുടുംബത്തിന്റെ നട്ടെല്ലായിരുന്ന മിലനെ ഒരു നോക്ക് കാണാനുള്ള കാത്തിരിപ്പിലാണ് കുടുംബം.

Tags: lostRemalCyclonic storm RemalBangladeshi ManReunited
ShareTweetSendShare

More News from this section

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

Latest News

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies