വിദൂര വിദ്യാഭ്യാസ രംഗത്ത് പ്രകാശം പരത്തിയ മലയാളി ഡോ. പ്രകാശ് ദിവാകരൻ. ആലപ്പുഴ ജില്ലയിലെ കായംകുളം പുതുപ്പള്ളി ഗ്രാമത്തിലെ പാവപ്പെട്ട കുടുംബത്തിൽ നിന്ന് ഡോ. പ്രകാശ് ദിവാകരനിലേക്കുളള യാത്ര നിരവധി വെല്ലുവിളികളെ മറികടന്നായിരുന്നു. മോട്ടിവേറ്റർ, സാമൂഹ്യ പ്രവർത്തകൻ, സംരംഭകൻ, ഗവേഷകൻ, പ്രഭാഷകൻ, എഴുത്തുകാരൻ, വിദ്യാഭ്യാസ വിചക്ഷണൻ, തുടങ്ങിയ നിലകളിൽ രാജ്യാന്തര പ്രശസ്തി നേടിയ ഡോ. പ്രകാശ് ദിവാകരന്റെ ജീവിതം ഇന്ന് ആയിരങ്ങൾക്കാണ് വഴികാട്ടുന്നത്. പ്രതിസന്ധികളെ മറികടന്ന് ലക്ഷ്യങ്ങൾ നേടിയെടുത്തതിന്റെ അനുഭവ സമ്പത്ത്. ഒരു മോട്ടിവേറ്ററായി ഇദ്ദേഹം തിളങ്ങുന്നതും, പ്രചോദനമാകുന്നതും ആ അനുഭവം കൊണ്ടാണ്.
പൂനെ ചിഞ്ചുവാഡിലെ വിദ്യാ തിലക് കോളേജ് സ്ഥാപകനും, ഡയറക്ടറുമായ ഡോ. പ്രകാശ് ദിവാകരൻ വ്യത്യസ്ത സാമൂഹിക, സാമ്പത്തിക പശ്ചാത്തലങ്ങളിലുളള ആളുകൾക്ക് ഉന്നത വിദ്യാഭ്യാസത്തിലൂടെ അറിവിന്റെ തണലൊരുക്കിയാണ് വിദ്യാഭ്യാസ മേഖലയിലും അന്താരാഷ്‌ട്ര രംഗത്തും ശ്രദ്ധേയനാകുന്നത്. ആലപ്പുഴ കായംകുളം സ്വദേശിയായ അദ്ദേഹം വിദൂര വിദ്യാഭ്യാസ മേഖലയിൽ നൽകിയ സംഭാവന മലയാളികൾക്ക് ഏറെ അഭിമാനകരമാണ്. പൂനെ എന്ന മെട്രോ നഗരത്തെ അന്താരാഷ്‌ട്ര വിദ്യാഭ്യാസ-ഗവേഷണ ഭൂപടത്തിൽ അടയാളപ്പെടുത്തിയ ഡോ.പ്രകാശ് ദിവാകരൻ ജനം ഓൺലൈനിന് നൽകിയ വിശദമായ അഭിമുഖം
വിദൂര വിദ്യാഭ്യാസ രംഗത്ത് തിലകക്കുറിയായ പൂനെ വിദ്യാതിലക് കോളേജ്
പ്രാഥമിക വിദ്യാഭ്യാസം മുതൽ പിഎച്ച്ഡിക്ക് വരെ പഠന സൗകര്യം ഒരുക്കുന്ന വിദ്യാ തിലക് കോളേജ്. പ്രീ-പ്രൈമറി മുതൽ പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി, ബിരുദം, ബിരുദാനന്തര ബിരുദം തുടങ്ങി ഒരു വ്യക്തിയുടെ വിദ്യാഭ്യാസത്തിന്റെ ഏത് തട്ടിലും മികച്ച നിലവാരമുള്ള പഠന സൗകര്യമൊരുക്കുന്ന സ്ഥാപനം. വിവിധ വിഷയങ്ങളിൽ ആഗോള സെമിനാറുകളും ഗവേഷണ കോൺഫറൻസുകളും സംഘടിപ്പിച്ച് ഇന്ത്യക്കും, ലോകത്തിനും ഗവേഷണ ലോകത്ത് മികച്ച ‘തലച്ചോറുകളെ’ സംഭാവന ചെയ്യുന്ന രാജ്യത്തെ സുപ്രധാന വിദ്യാഭ്യാസ സ്ഥാപനമാണിന്ന് വിദ്യാ തിലക്.
പൂനെയിലെ ഈ വിദൂര പഠന സ്ഥാപനത്തിൽ നൂറുകണക്കിന് വിദ്യാർത്ഥികൾ ഇന്ന് വിവിധ പ്രൊഫഷണൽ ബിരുദ, ബിരുദാനന്തര കോഴ്‌സുകളിൽ പഠിക്കുന്നു. കാമ്പസിനുള്ളിൽ സെമിനാറുകൾക്കും, മറ്റ് മസ്തിഷ്‌ക വ്യായാമങ്ങൾക്കുമായി ഒരു ആഗോള പ്ലാറ്റ്‌ഫോം നിർമ്മിക്കുക എന്നതായിരുന്നു ഡോ.പ്രകാശിന്റ സ്വപ്‌നം.
മധുര കാമരാജ് യൂണിവേഴ്‌സിറ്റി, ഭാരതീയ വിദ്യാപീഠ് യൂണിവേഴ്‌സിറ്റി, അണ്ണാമലൈ യൂണിവേഴ്‌സിറ്റി എന്നിവയ്‌ക്ക് കീഴിലുള്ള വിവിധ പ്രൊഫഷണൽ ബിരുദ, ബിരുദാനന്തര കോഴ്‌സുകൾക്കായി ഓരോ വർഷവും നൂറുകണക്കിന് വിദ്യാർത്ഥികളാണ് പൂനെയിലെ വിദ്യാ തിലക് കോളേജിൽ ചേരുന്നത്.
മലയാള മണ്ണിൽ നിന്നെത്തി ‘വിദ്യാ തിലകി’ലൂടെ മറാഠ മണ്ണിനെ വിജയതിലകം അണിയിച്ചു
കേരളത്തിൽ നിന്ന് വർഷങ്ങൾക്ക് മുൻപ് പൂനെയിൽ എത്തിയ ഡോ.പ്രകാശ് വിദ്യാ തിലകിലൂടെ വിദ്യാഭ്യാസ രംഗത്ത് മുഴുവൻ പ്രകാശം ചൊരിയുകയായിരുന്നു. പ്രായം കൊണ്ടും സാഹചര്യം കൊണ്ടും സാധാരണ നിലയിലുളള വിദ്യാഭ്യാസം നേടിയെടുക്കാൻ കഴിയാത്ത ആയിരങ്ങളുടെ ആശ്രയം.
മലയാള സാഹിത്യത്തിൽ ബിരുദധാരിയായിരുന്ന അദ്ദേഹം കൊമേഴ്‌സിൽ വീണ്ടും ബിരുദം നേടി. മധുര കാമരാജ് സർവകലാശാലയിൽ നിന്ന് എംബിഎ, നെഹ്റു ഗ്രാമഭാരതി സർവകലാശാലയിൽ നിന്ന് ജനറൽ മാനേജ്മെന്റിൽ (ലീൻ മാനുഫാക്ചറിംഗും ഓട്ടോമൊബൈൽ ഇൻഡസ്ട്രിയിലെ അതിന്റെ ഫലപ്രാപ്തിയും) എംഫിലും ഡോക്ടറേറ്റും നേടി പഠനം തുടർന്നു. അലഹബാദ്, മധുര കാമരാജ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ പിഎച്ച്ഡിയും (സപ്ലൈ ചെയിൻ പെർഫോമൻസിനുള്ള സമീപനങ്ങൾ: ഇന്ത്യൻ ഓട്ടോമോട്ടീവ് ഇൻഡസ്ട്രിയിലെ എമർജിംഗ് മാർക്കറ്റുകളെക്കുറിച്ചുള്ള ഒരു പഠനം), ജനറൽ മാനേജ്മെന്റിന് പുറമെ ഡബിൾ ഡോക്ടറൽ ബിരുദവും കരസ്ഥമാക്കിയാണ് ഇന്ന് ലോകമറിയുന്ന ഡോ. പ്രകാശിലെത്തിയത്.
പ്രമുഖ കമ്പനിയായ ഇൻഫിനിറ്റ് ഗ്ലോബൽ റിസർച്ച് കോൺഫറൻസ് പ്രൈവറ്റ് ലിമിറ്റഡ് നിയന്ത്രിക്കുന്ന ഗ്ലോബൽ റിസർച്ച് കോൺഫറൻസ് ഫോറത്തിന്റെ സിഇഒ കൂടിയാണ് ഡോ. പ്രകാശ് ദിവാകരൻ
വിദ്യാ തിലക്; ജോലിക്കൊപ്പം പഠിച്ച് മുന്നേറാൻ അവസരം…
ഒരു ജോലിയിൽ എത്തപ്പെട്ട ശേഷം മെച്ചപ്പെട്ട വിദ്യാഭ്യാസത്തിന്റെ ആവശ്യകത മനസ്സിലാക്കുന്നവർക്ക് മുന്നിൽ സാധ്യതകളുടെ കവാടം തുറന്നാണ് വിദ്യാ തിലക് വിദ്യാഭ്യാസ രംഗത്ത് വേറിട്ട പാത വെട്ടിത്തെളിച്ചത്. പൂനെ നഗരത്തിലടക്കം ഇത്തരത്തിൽ ജോലിക്കാരായ ചെറുപ്പക്കാരുടെ ബുദ്ധിമുട്ടുകൾ ഡോ. പ്രകാശ് കണ്ടറിഞ്ഞിരുന്നു. ജോലി സമയം തടസ്സപ്പെടുത്താതെ പഠന വഴികൾ ആഗ്രഹിച്ചവർക്ക് മുന്നിൽ വിദ്യാ തിലകിന്റെ കവാടം തുറന്നു. എന്നാൽ ഫുൾടൈം ജോലിയിലുള്ള ഒരാൾക്ക് കോളേജിൽ ചേർന്ന് ബിരുദം നേടുക എന്നത് പ്രായോഗികമായി അത്ര എളുപ്പമല്ലെന്ന ബോധ്യത്തിൽ അത്തരക്കാരുടെ പ്രശ്‌നത്തിനും അദ്ദേഹം പരിഹാരം കണ്ടെത്തി. വിദ്യാ തിലക് കോളേജ് എന്ന ആശയം ഉടലെടുത്തതും സാക്ഷാത്ക്കരിച്ചതും അങ്ങനെയാണ്.
വിജ്ഞാനം വഴി വിജയം..
പോളിറബ് കൂപ്പർ സ്റ്റാൻഡേർഡ് എഫ്ടിഎസ് പ്രൈവറ്റ് ലിമിറ്റഡിൽ ജോലി ചെയ്യുന്നതിന് മുമ്പ്, ബജാജ് ടെമ്പോ, ടെക് ഇലക്ട്രോ മെക്കാനിക്കൽസ്, ടാക്കോ ഹെൻഡ്രിക്സൺ സസ്പെൻഷൻസ്, ടാറ്റ യാസാക്കി ഓട്ടോ കോംപ്, മിൻഡ ഇൻഡസ്ട്രീസ് എന്നിവിടങ്ങളിൽ ജോലി ചെയ്ത വലിയ അനുഭവസമ്പത്തുകൂടിയുണ്ട് ഡോ. പ്രകാശിന്. വിദ്യാഭ്യാസ രംഗത്തെ പല മേഖലകളെ പര്യവേക്ഷണം ചെയ്തിട്ടുള്ള പ്രകാശ് വിജ്ഞാനവും, കഴിവുകളും, കാഴ്ചപ്പാടുകളും, ആശയങ്ങളും സമന്വയിപ്പിച്ച വ്യക്തിത്വമാണ്.
അക്കാദമിക് രംഗത്തെ സമഗ്ര സംഭാവനകൾക്ക് അന്താരാഷ്‌ട്ര കയ്യൊപ്പ്
വിദ്യാഭ്യാസ മേഖലയിലെ സമഗ്ര സംഭാവനകളും, സേവന കാഴ്ചപ്പാടുകളും, ദീർഘവീക്ഷണത്തോടെയുളള പ്രവർത്തനങ്ങളുമാണ് അന്താരാഷ്‌ട്ര പുരസ്‌കാരങ്ങളടക്കം ഒട്ടേറെ അംഗീകാരങ്ങൾക്ക് ഇദ്ദേഹത്തെ അർഹനാക്കിയത്. അക്കാദമിക് – ഗവേഷണ രംഗത്തെ നേതൃമികവും, അതുല്യമായ സംഭാവനകളും മാനിച്ച് ഗ്ലോബൽ റിസർച്ച് സ്ഥാപനമായ ബ്ലൈൻഡ്വിങ്ക് 2019 ലെ ഇന്ത്യ എജ്യുക്കേഷൻ അവാർഡ് നൽകി ആദരിച്ചത് ഉൾപ്പെടെ തിളക്കമാർന്ന നിരവധി അംഗീകാരങ്ങൾ ഡോ. പ്രകാശ് ദിവാകരനെ തേടി ഇതിനോടകം എത്തിക്കഴിഞ്ഞു.
വിദ്യാഭ്യാസ രംഗത്തെ സേവനമികവ് മാനിച്ച് ഇന്റർനാഷണൽ ഗ്ലോറി അവാർഡും (2019) അഭിമാനപൂർവ്വം അദ്ദേഹം ഏറ്റുവാങ്ങി. പൂനെയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ നടി മാധുരി ദീക്ഷിതിൽ നിന്നാണ് പുരസ്‌കാരം സ്വീകരിച്ചത്. വിദ്യാഭ്യാസ വിചക്ഷണനും, ഗവേഷണ രംഗത്തെ അതുല്യപ്രതിഭയുമായ ഡോ.പ്രകാശ് ദിവാകരനെ തേടി ഗോൾഡൻ എയിംസ്, ഡൈനർജിക് ബിസിനസ് സൊല്യൂഷൻസ് അവാർഡുകളും എത്തിയിട്ടുണ്ട്.
എജ്യുക്കേഷണൽ കോർപ്പറേറ്റ് റിസർച്ച് ആൻഡ് മാനേജ്മെന്റ് അവാർഡ്, ഗ്ലോബൽ റിസർച്ച് കോൺഫറൻസ് ഫോറം (GRCF), അക്കാദമിക് ലീഡർഷിപ്പിനുള്ള ഡോ. റെഡ്ഡി ഇന്റർനാഷണൽ അവാർഡ് തുടങ്ങിയ പുരസ്‌കാര നേട്ടങ്ങൾ. എഴുത്തുകാരനെന്ന നിലയിൽ പേരും പ്രശസ്തിയും സ്വന്തമാക്കിയ ഡോ. പ്രകാശ് ദിവാകരൻ 2019 ലെ ഇന്റർനാഷണൽ അവാർഡ് കൺവെൻഷനിൽ എമർജിംഗ് എഴുത്തുകാരനുള്ള ഡോ. എപിജെ അബ്ദുൾ കലാം അവാർഡും സ്വന്തമാക്കിയിരുന്നു. വിദ്യാഭ്യാസ – ഗവേഷണ ലോകത്ത് വേറിട്ട സേവന മാർഗത്തിലൂടെ പ്രവർത്തിച്ചതാണ് ഇദ്ദേഹത്തെ പുരസ്‌കാരങ്ങൾക്ക് അർഹനാക്കിയത്.
വൈജ്ഞാനിക രംഗത്തെ സമർപ്പണ മനസിന് ശ്രീ പരം ഹാൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് ഫൗണ്ടേഷൻ ട്രസ്റ്റ് 2020-ലെ ഇന്നൊവേഷൻ ആൻഡ് നോളജ് എക്‌സലൻസ് (ഗ്ലോബൽ അവാർഡ്‌സ്) അക്കാദമിക് എന്റർപ്രണർഷിപ്പ് അവാർഡ് നൽകിയാണ് ഡോ. പ്രകാശ് ദിവാകരനെ ആദരിച്ചത്.
വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിച്ചത് ഉന്നത മൂല്യത്തോടെ
വിദ്യാഭ്യാസ – ഗവേഷണ മേഖലയിൽ ഉന്നത മൂല്യത്തോടെയും, സേവന – സമർപ്പണ മനസോടെ പ്രവർത്തിക്കുക എന്ന ദൃഢപ്രതിജ്ഞയോടെയാണ് ഡോ. പ്രകാശ് നാരായണൻ മുന്നോട്ട് പോയത്. മികച്ച വിദ്യാഭ്യാസത്തിലൂടെ സംസ്‌കാര സമ്പന്നമായ നല്ല പൗരൻമാരെ വാർത്തെടുക്കാൻ ശ്രമിച്ചു. ഉന്നത കാഴ്ചപ്പാടും, ഉന്നത മൂല്യങ്ങളും പകർന്ന് നൽകി. സുരക്ഷിതമായ ഭാവിയിലേക്ക് വഴികാട്ടുന്ന മികച്ച തൊഴിൽ സാധ്യതകളുടെ വാതിലുകളും വിദ്യാർത്ഥി സമൂഹത്തിന് കാട്ടിക്കൊടുത്തു.
നമ്മുടെ പ്രവൃത്തികൾ ശ്രേഷ്ഠത നേടുന്നുണ്ടെങ്കിൽ ആ മെറിറ്റ് നമ്മെ അപ്രതീക്ഷിതമായ ഒട്ടേറെ അംഗീകാരങ്ങളിൽ കൊണ്ടെത്തിക്കുമെന്ന് ഡോ.പ്രകാശ് ദിവാകരൻ പറഞ്ഞു.
ഗോഡ്ഫാദറില്ലാതെ സഞ്ചരിച്ച വഴിയിൽ വിളക്കായി അച്ഛൻ
ഒരു സംരംഭകൻ എന്ന പേരിലല്ല, ഒരു തികഞ്ഞ അക്കാദമീഷ്യൻ എന്ന നിലയിൽ അറിയപ്പെട്ട് അന്താരാഷ്‌ട്ര രംഗത്തു വരെ ആദരവ് നേടിയ വ്യക്തിപ്രഭാവമുണ്ട് ഡോ.പ്രകാശ് ദിവാകരന്. വിദ്യാ തിലക് പോലെ ഒരു പ്രസ്ഥാനം ആരംഭിക്കാനും അക്കാദമീഷ്യനായി പേരെടുക്കാനും കഴിഞ്ഞതിൽ ഏറെ സന്തുഷ്ടനാണെന്ന് ഡോ. പ്രകാശ് പറയുന്നു. ആയുർവേദ ഡോക്ടറായിരുന്ന എം.ജി. ദിവാകരനാണ് പിതാവ്. പുസ്തകങ്ങൾ വായിക്കാനും വലിയ ലോകത്തെ കുറിച്ച് കൂടുതൽ അറിയാനും പ്രേരിപ്പിച്ച അച്ഛൻ. ആഗ്രഹിക്കാനും, സ്വപ്നം കാണാനും അത് പിന്തുടരാനും പഠിപ്പിച്ചതും അച്ഛനായിരുന്നു.
അച്ഛനെന്ന വലിയ മനസിന്റെ നിശ്ശബ്ദ പിന്തുണ ജീവിതത്തിൽ നൽകിയ പിൻബലം ഏറെ വലുതാണെന്ന് ഡോ.പ്രകാശ് പറയുന്നു. ജീവിതത്തിൽ മൂല്യങ്ങളുടെ അമൂല്യ വില പറഞ്ഞുതന്ന അമ്മയാണ് ഏറ്റവും സ്വാധീനമുള്ള സ്ത്രീയെന്നും പ്രകാശ് പറയും.
1992-ൽ ‘ആലപ്പുഴ ജില്ലയിലെ മികച്ച സാക്ഷരതാ പ്രവർത്തകൻ’, വിദ്യാഭ്യാസ മേഖലയിൽ 24 വർഷത്തെ സമ്പന്നമായ അനുഭവം. ദേശീയ തലത്തിൽ ‘മികച്ച നാഷണൽ സർവീസ് സ്‌കീം വോളണ്ടിയർ’ എന്നിവ ഉൾപ്പെടെയുളള അംഗീകാരങ്ങൾ നേടിയാണ് ഡോ. പ്രകാശിന്റെ വളർച്ചയും ഉയർച്ചയും.
പുസ്തകങ്ങളും ലേഖനങ്ങളുമായി എഴുത്തിന്റെ വഴിയിൽ
ഇന്റർനാഷണൽ ബിസിനസ് മാനേജ്‌മെന്റ്, സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, റിസർച്ച് മെത്തഡോളജി, ലീൻ മാനുഫാക്ചറിംഗ്, ഓട്ടോമൊബൈൽ വ്യവസായത്തിലെ അതിന്റെ ഫലപ്രാപ്തി, വിതരണ ശൃംഖലയുടെ സുസ്ഥിരത, സുസ്ഥിര വിതരണ ശൃംഖലാ മാനേജ്‌മെന്റ് തുടങ്ങിയ വിഷയങ്ങളിലും അന്താരാഷ്‌ട്ര ജേണലുകളിലും നിരവധി ഗവേഷണ ലേഖനങ്ങൾ പ്രസിദ്ധീകരിച്ച ശ്രദ്ധേയനായ എഴുത്തുകാരൻ കൂടിയാണ് ഡോ.പ്രകാശ് ദിവാകരൻ.
സെമിനാറുകളിലും ക്ലാസ് മുറികളിലും നിറഞ്ഞ് നിൽക്കുന്ന പ്രഭാഷണ ശബ്ദം
രാജ്യത്തും പുറത്തും സെമിനാറുകളിലും ക്ലാസ് മുറികളിലും പ്രഭാഷണം നടത്തി ആയിരങ്ങളെ സ്വാധീനിച്ച വ്യക്തിത്വം. ‘നിങ്ങളുടെ ജീവിതത്തിൽ മഹത്തായ എന്തെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾ നേരെ നോക്കേണ്ടതുണ്ട്.’ സെമിനാറുകളിലും, ക്ലാസ് മുറികളിലും പ്രകാശ് പകർന്ന് നൽകിയ സന്ദേശമിതായിരുന്നു. വിദ്യാഭ്യാസത്തേക്കാൾ പരിഷ്‌കൃതമായ മറ്റൊന്നില്ലെന്നും, നമുക്ക് ചുറ്റുമുള്ള എല്ലാ മാറ്റങ്ങളും വിദ്യാഭ്യാസത്തിന്റെ ഫലമാണെന്നും, കരിയറും സ്വഭാവവും നമ്മുടെ വിദ്യാഭ്യാസത്തിൽ നിന്നാണ് രൂപപ്പെട്ട് വരുന്നതെന്നുമാണ് പ്രഭാഷണ വേദികളിൽ ഡോ.പ്രകാശ് ഊന്നിപ്പറയുക.
വിദ്യാഭ്യാസ- ഗവേഷണ പ്രബന്ധങ്ങളുമായി അന്താരാഷ്‌ട്ര സെമിനാറുകളിൽ
ഗവേഷണ പാണ്ഡിത്യവും, ഉന്നത വിദ്യാഭ്യാസ രംഗത്തെ സേവന വൈദഗ്ധ്യവും കൈമുതലാക്കിയ ഡോ. പ്രകാശ് നിരവധി അന്താരാഷ്‌ട്ര വേദികളിലാണ് ശ്രദ്ധേയമായ സാന്നിധ്യമായത്. വിദ്യാഭ്യാസ-ഗവേഷണ രംഗത്തെ സുപ്രധാനമായ അന്താരാഷ്‌ട്ര സെമിനാറുകളിൽ പങ്കെടുത്ത അദദേഹം അറിവുകളും, അനുഭവങ്ങളും, പ്രബന്ധങ്ങളും നിർദ്ദേശങ്ങളും അവതരിപ്പിച്ച് ശ്രദ്ധ നേടിയിരുന്നു.
ദുബായ്, ബാങ്കോക്ക്, സിംഗപ്പൂർ, മലേഷ്യ തുടങ്ങിയ സ്ഥലങ്ങളിൽ ഗവേഷണ മേഖലയിൽ സെമിനാറുകൾ സംഘടിപ്പിച്ച് അന്താരാഷ്‌ട്ര രംഗത്തും അദ്ദേഹം തന്റെ കയ്യൊപ്പ് ചാർത്തി. ഇത്തരം ഗവേഷണ സെമിനാറുകൾക്കും കോൺഫറൻസുകൾക്കുമായി പ്രമുഖരടങ്ങിയ ഒരു ആഗോള പണ്ഡിത ശൃംഖല തന്നെ അദ്ദേഹം രൂപപ്പെടുത്തി. യുഎസ്എ, ഹോങ്കോങ്, ബാങ്കോക്ക്, മലേഷ്യ, സിംഗപ്പൂർ, ദുബായ് തുടങ്ങിയ രാജ്യങ്ങളിലെ സെമിനാറുകളിൽ അതിഥിയായി പങ്കെടുത്തും തന്റെ വിലയേറിയ അനുഭവങ്ങളും അറിവുകളും പങ്കുവെച്ചു.
എ.ഐ.എ.ജി ഉച്ച കോടിയുടെ വേദിയിൽ സ്പീക്കർ
യുഎസ്എയിൽ മിഷിഗണിലെ ഓട്ടോമോട്ടീവ് ഇൻഡസ്ട്രി ആക്ഷൻ ഗ്രൂപ്പിന്റെ (എഐഎജി ) ഉച്ചകോടിയിൽ (2016) സ്പീക്കറായി പങ്കെടുത്തതും ഡോ. പ്രകാശിന് കിട്ടിയ വലിയ അംഗീകാരമായിരുന്നു. ആഗോള സാമ്പത്തിക പ്രവണതകളുടെ ‘സ്ട്രാറ്റജിക് ഇന്നൊവേഷൻ’ എന്ന വിഷയമുയർത്തി ഉൽപ്പാദനവും, പ്രോസസ് ചെലവും കുറയ്‌ക്കുന്നതിനുള്ള തന്ത്രങ്ങളിലൂടെ നേട്ടമുണ്ടാക്കാനാകുമെന്ന കച്ചവടതത്വം അവതരിപ്പിച്ചും അദ്ദേഹം ശ്രദ്ധ നേടി.
ഡോ. പ്രകാശ് ദിവാകരൻ
[email protected]
9545553130