ആലപ്പുഴ: ഏഴ് ദിവസം പ്രായമായ കുഞ്ഞ് മരിച്ചതിന് പിന്നാലെ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രതിഷേധം. വണ്ടാനം സ്വദേശികളായ മനുവിന്റെയും സൗമ്യയുടെയും കുഞ്ഞാണ് മരിച്ചത്.
ലേബർ റൂമിലേക്ക് മാറ്റിയില്ലെന്നും സൗമ്യ വാർഡിൽ കിടന്ന് പ്രസവിച്ചെന്നുമാണ് ആരോപണം. ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്ന കുഞ്ഞിനെ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. രാത്രി 12.30-യോടെയാണ് കുഞ്ഞ് മരിച്ചത്. തുടർന്ന് മൃതദേഹവുമായി ബന്ധുക്കൾ പ്രതിഷേധിച്ചു.
ആശുപത്രിയിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടതോടെ പൊലീസെത്തിയാണ് ഇവരെ മാറ്റിയത്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തണമെന്ന ആവശ്യവുമായി ബന്ധുക്കൾ രംഗത്തെത്തി.















