യൂറോ കപ്പിനെത്തിയ പോർച്ചുഗീസ് സംഘത്തിന്റെ ആദ്യ പരിശീലന സെഷൻ കാണാൻ ജർമ്മനിയിൽ ആരാധകരുടെ കുത്തൊഴുക്ക്. പതിവ് പോലെ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയായിരുന്നു ശ്രദ്ധാ കേന്ദ്രവും. വെള്ളിയാഴ്ച നടന്ന പരിശീലന സെഷനിൽ ആരാധകർക്ക് പ്രവേശനമുണ്ടായിരുന്നു. പതിനായിരത്തോളം പോരാണ് ഇത് കാണാനെത്തിയത്.
ഇതിനിടെ 12 പേർ പിച്ചിലേക്ക് അധിക്രമിച്ച് കടന്ന് റൊണാൾഡോയ്‌ക്ക് അരികിലെത്തിയത് സുരക്ഷാ പ്രശ്നങ്ങൾക്ക് കാരണമായി. സുരക്ഷാ ഉദ്യോഗസ്ഥരും ചില താരങ്ങളും ചേർന്നാണ് ഇവരെ തടഞ്ഞത്. ഗ്രൗണ്ട് തിങ്ങി നിറഞ്ഞതോടെ റോഡുകളിലും പരിസര പ്രദേശങ്ങളിലും ആരാധകർ തമ്പടിച്ചു. സൗജന്യ പ്രവേശനമാണ് പറഞ്ഞിരുന്നതെങ്കിലും തിരക്കേറിയതോടെ ടിക്കറ്റ് നിരക്ക് ഈടാക്കിയെന്നും സൂചനയുണ്ട്.
Ronaldo plays every week in Saudi and there are literally empty seats everywhere
Meanwhile, this is just him doing a training session in Germany and look at the crowd.
This is the love Ronaldo deserves.
pic.twitter.com/8D3vTa1YjC— fan (@NoodleHairCR7) June 14, 2024
ടിക്കറ്റ് ഒന്നിന് 700 യൂറോ [ഏകദേശം 62,000 ഇന്ത്യൻ രൂപ]വച്ച് ഈടാക്കിയെന്നാണ് സൂചന. സുരക്ഷാ ഉദ്യോഗസ്ഥർക്ക് ആരാധകരെ നിയന്ത്രിക്കാൻ ഏറെ പണിപ്പെടേണ്ടി വന്നു. ഇതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി. ആരാധകരുടെ അധിക്രമിച്ച് കയറ്റം വർദ്ധിച്ചതോടെ പരിശീലനം നിശ്ചയിച്ച സമയത്തിന് മുന്നേ നിർത്തേണ്ടിവന്നു.
Everyone chanting Ronaldo’s name during a TRAINING session in GERMANY.pic.twitter.com/noSaAobf4P
— Out Of Context Real Madrid (@Bellingham__Hub) June 14, 2024
This is what happens when Cristiano Ronaldo comes to town 😮💨
— Al Nassr Zone (@TheNassrZone) June 13, 2024