ശ്രീനഗർ: ജമ്മു കശ്മീരിലെ ബന്ദിപ്പോരയിൽ വെടിവയ്പ്പ് നടന്നതായി സൂചന. ശബ്ദം കേട്ടതിന് പിന്നാലെ പ്രദേശം വളഞ്ഞ് സുരക്ഷാ സേന തിരച്ചിൽ ആരംഭിച്ചു. രണ്ട് ഭീകരർ വനത്തിൽ കുടുങ്ങിയതായാണ് വിവരം.
റിയാസിയെ ഞെട്ടിച്ച ഭീകരാക്രമണം നടന്ന് ദിവസങ്ങൾ പിന്നിടുമ്പോഴാണ് അതിർത്തിയിൽ വീണ്ടും ഭീകരസാന്നിധ്യം. തീർത്ഥാടകർ സഞ്ചരിച്ച ബസിന് നേരെയാണ് ഭീകരർ വെടിയുതിർത്തത്. ബസ് നിയന്ത്രണം വിട്ട് മലയിടുക്കിലേക്ക് മറിഞ്ഞ് 10 പേർ മരിച്ചു. സംഭവത്തിൽ 33 പേർക്ക് പരുക്കേറ്റു. യുപിയിൽ നിന്ന് ശിവ്‌ഖോഡിയിലേക്ക് തീർഥാടനത്തിന് പോയവരാണ് മരിച്ചത്.