കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തം : തെലങ്കാനയിൽ നിന്ന് ട്രെയിനിൽ മെഥനോൾ കടത്തുന്നതായി പോലീസ്
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തം : തെലങ്കാനയിൽ നിന്ന് ട്രെയിനിൽ മെഥനോൾ കടത്തുന്നതായി പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2024, 08:09 am IST
FacebookTwitterWhatsAppTelegram

വില്ലുപുരം: കള്ളക്കുറിച്ചിയിൽ വ്യാജമദ്യം കഴിച്ച് 52 പേർ മരിച്ച സംഭവത്തിൽ മെഥനോൾ എത്തിയ വഴി തേടി തമിഴ് നാട് പോലീസ്.

കഴിഞ്ഞ വര്ഷം കല്ലേറിച്ചിക്ക് അടുത്ത് തന്നെയുള്ള മരക്കാനം എന്ന സ്ഥലത്ത് ഇതേ രീതിയിൽ വ്യാജമദ്യം കുടിച്ച് 20 പേര് മരിച്ചിരുന്നു. കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തത്തെ തുടർന്ന് മരക്കാനം കേസിലെ പ്രതികളെ പോലീസ് ജയിലിൽ ചോദ്യം ചെയ്തു. തുടർന്ന് മരക്കാനം മദ്യക്കടത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ മരക്കാന സ്വദേശികളായ അമരൻ, അറുമുഖം, മുത്തു, രവി, മണ്ണങ്ങാട്ടി, ഗുണശീലൻ എന്നിവരും മെഥനോൾ കടത്തിയ പുതുച്ചേരി രാജ എന്ന ചെന്നൈ തട്ടഞ്ചവാടി ബർകത്തുല്ലയെയും പൊലീസ് രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്തു.

മെഥനോൾ തെലങ്കാന സംസ്ഥാനത്തെ ഹൈദരാബാദിൽ നിന്ന് ചെന്നൈ വഴി തീവണ്ടിമാർഗം പുതുച്ചേരിയിലെത്തിച്ച് വില്ലുപുരം, കള്ളക്കുറിച്ചി, കടലൂർ ജില്ലകളിലേക്ക് വിതരണം ചെയ്തതായി അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.

കള്ളക്കുറിച്ചിക്കടുത്തുള്ള കൽവരയൻ മലയിൽ നിന്ന് ഹെർബൽ ലിക്കർ എന്ന കടുക് ചാരായം ഇവിടെ കൊണ്ടുവന്ന് മെഥനോൾ കലർത്തി ലഹരി ഉണ്ടാക്കിയതാണ് സംഭവത്തിന് വഴിവെച്ചതെന്ന് വെളിപ്പെടുത്തൽ.

കള്ളക്കുറിച്ചിയിൽ വ്യാജമദ്യം കുടിച്ച് ആദ്യം ആശുപത്രിയിലായത് പ്രവീൺ എന്ന വ്യക്തിയാണ്. ജൂൺ 18 ചൊവ്വാഴ്ച രാത്രി 11 മണിക്കാണ് പ്രവീൺ വിഷം കലർന്ന മദ്യം കഴിച്ചത്. തുടർന്ന് ജൂൺ 19 നു പുലർച്ചെ ഒരു മണിയോടെ പ്രവീണിനെ ബന്ധുക്കൾ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. മദ്യലഹരിയിലായതിനാൽ ചികിത്സ നൽകാനാവില്ലെന്ന് പറഞ്ഞ് ഡോക്ടർമാർ പ്രവീണിനെ ആശുപത്രിയിലേക്ക് തിരിച്ചയച്ചതായി ബന്ധുക്കൾ ആരോപിക്കുന്നു.

പുലർച്ചെ രണ്ട് മണിയോടെ പ്രവീണിന്റെ ബന്ധു സുരേഷ് വ്യാജമദ്യം കുടിച്ചു. പുലർച്ചെ പോലും കള്ളക്കുറിച്ചി മേഖലയിൽ വിഷ മദ്യം സുലഭമാണ്. തുടർന്ന് ജൂൺ 19ന് പുലർച്ചെ നാല് മണിയോടെ സുരേഷിന് വയറുവേദനയും കാഴ്ചക്കുറവും അനുഭവപ്പെട്ടു. സുരേഷിനെ ബന്ധുക്കൾ രക്ഷപ്പെടുത്തി ഉടൻ ആശുപത്രിയിലെത്തിച്ചു. സുരേഷ് അവിടെ ചികിത്സയിലിരിക്കെ ഏഴു മണിയോടെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരിച്ചത്.

ജൂൺ 19ന് രാവിലെ വീണ്ടും സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രവീൺ രാവിലെ എട്ടു മണിയോടെ സർക്കാർ ആശുപത്രിയിൽ മരിച്ചു. വിഷം കഴിച്ചാണ് മരിച്ചതെനന്നായിരുന്നു നാട്ടുകാരുടെ ആരോപണം. ഇത് മാധ്യമങ്ങളിൽ വാർത്തയായി വരുമ്പോഴും ജില്ലാ കളക്ടർ നിഷേധിച്ചു. മദ്യപാനമല്ല മരണകാരണമെന്ന് ജില്ലാ ഭരണകൂടം പറഞ്ഞു.

വിഷമദ്യബാധയേറ്റ് ആളപായമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചതുമുതൽ അവിടെ താമസിച്ചിരുന്ന ഗ്രാമവാസികൾ വീണ്ടും മദ്യം കഴിച്ചതായി പറയുന്നു. അന്നു നിർത്തിയിരുന്നെങ്കിൽ ഇത്രയും ജീവനുകൾ പൊലിയുമായിരുന്നില്ലെന്നു പ്രവീണിന്റെയും സുരേഷിന്റെയും ബന്ധുക്കൾ പറയുന്നു. ജില്ലാ ഭരണകൂടം സമഗ്രമായ അന്വേഷണം നടത്തി വ്യക്തത വരുത്തിയിരുന്നെങ്കിൽ ആളപായം കുറയ്‌ക്കാമായിരുന്നുവെന്നാണ് പ്രദേശത്തെ ജനങ്ങളുടെ ആക്ഷേപം.

Tags: KallakurichiKallakurichi hooch tragedy
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies