ബെംഗളൂരു: കർണാടകത്തിലെ കെജിഎഫിൽ (കോലാർ ഗോൾഡ് ഫീൽഡ്) സ്വർണഖനനം പുനരാരംഭിക്കാൻ കേന്ദ്രസർക്കാർ പദ്ധതി തയ്യാറാക്കി. കെജിഎഫിൽ നിലവിലുള്ള 13 സ്വർണഖനികളിൽനിന്ന് ഖനനം ചെയ്ത് എടുത്ത കൂറ്റൻ മൺകൂനകളിൽനിന്ന് സ്വർണം വേർതിരിക്കാനാണ് നീക്കം. കേന്ദ്രസർക്കാരിനുകീഴിലുള്ള ഭാരത് ഗോൾഡ് മൈൻസ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലാണ് ഈ ഖനികൾ. കേന്ദ്രപദ്ധതിക്ക് കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ അംഗീകാരം നൽകി.
1.003 ഏക്കറിലാണ് കെജിഎഫിൽ സ്ഥിതി ചെയ്യുന്നത്. മുമ്പ് ഖനികളിൽനിന്ന് സ്വർണം വേർതിരിക്കാനുപയോഗിച്ച സയനൈഡ് കലർന്ന മണ്ണാണിൽ നിന്ന് ആദ്യഘട്ടത്തിൽ സ്വർണം വേർതിരിച്ചെടുക്കുക. ആധുനിക സാങ്കേതികവിദ്യ ഇതിനായി ഉപയോഗപ്പെടുത്തും
13 ഖനികളിൽനിന്നായി 33 ദശലക്ഷം ടൺ മണ്ണുണ്ടെന്നാണ് കണക്ക്. ഒരു ടൺ മണ്ണിൽനിന്ന് ഒരുഗ്രാം സ്വർണം വേർതിരിച്ചെടുക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്. 2001 ഫെബ്രുവരി 28-നാണ് വിലയിലുണ്ടായ ഇടിവ് കാരണം സ്വർണഖനനം ഭാരത് ഗോൾഡ് മൈൻസ് അവസാനിപ്പിച്ചത്.
ഖനനിയുടെ പ്രവർത്തനം പുനരാംരംഭിക്കുന്നതോടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നാണ് വിലയിരുത്തൽ. പ്രദേശത്ത് 2330 ഏക്കറിൽ ടൗൺ ഷിപ്പ് നിർമിക്കാനും കേന്ദ്രസർക്കാർ പദ്ധതിയിടുന്നുണ്ട്,