ന്യൂഡൽഹി: കനിഷ്ക ഭീകാരാക്രണത്തിന്റെ 39ാം വാർഷികത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ഭീകരവാദം ഒരിക്കലും വെച്ച് പൊറുപ്പിക്കരുത് എന്നതിന്റെ ഓർമ്മപ്പെടുത്തലാണ് ഈ ദിനമെന്ന് അദ്ദേഹം പറഞ്ഞു.
” ഏറ്റവും നികൃഷ്ടമായ ഭീകരപ്രവർത്തനത്തിന്റെ 39-ാം വാർഷികമാണ് ഇന്ന്. 1985-ൽ ഈ ദിവസം കൊല്ലപ്പെട്ട എയർ ഇന്ത്യ കനിഷ്‌കയിലെ 329 ഇരകൾക്കും ആദരാഞ്ജലികൾ അർപ്പിക്കുന്നതായി”- അദ്ദേഹം എക്സിൽ കുറിച്ചു.
Today marks the 39th anniversary of one of the worst acts of terrorism in history.
Pay my homage to the memory of the 329 victims of AI 182 ‘Kanishka’ who were killed this day in 1985. My thoughts are with their families.
The anniversary is a reminder why terrorism should…
— Dr. S. Jaishankar (@DrSJaishankar) June 23, 2024
1985 ജൂൺ 23-നാണ് എയർ ഇന്ത്യയുടെ കനിഷ്‌ക എന്നുപേരുള്ള ബോയിംഗ് വിമാനത്തിൽ ഖലിസ്ഥാൻ ഭീകരർ ബോംബാക്രണം നടത്തിയത്. 268 കനേഡിയൻ പൗരന്മാരും 27 ബ്രിട്ടീഷ് പൗരന്മാരും 24 ഭാരത പൗരന്മാരും ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന 329 പേരും മരിച്ചു. ഇതിൽ ഏതാണ്ട് 82 കുട്ടികൾ ഉണ്ടായിരുന്നു. കാനഡയിലെ മൊൺട്രിയലിൽനിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെ അറ്റ്‌ലാന്റിക് സമുദ്രത്തിലാണ് വിമാനം തകർന്നുവീണത്.
പഞ്ചാബിലെ അമൃത്സറിലുള്ള സുവർണ ക്ഷേത്രത്തിൽ നടന്ന ബ്ലൂസ്റ്റാർ ഓപ്പറേഷൻ പ്രതികാരമെന്നോണം സിഖ് ഭീകരവാദ സംഘടനകളാണ് വിമാനം ബോംബുവച്ച് തകർത്തത്. സിഖ് ഭീകര സംഘടനയായ ബബ്ബർ ഖൽസയാണ് സ്‌ഫോടനം നടത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി.