ന്യൂഡൽഹി: ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ( എസ്എസ്‌സിഒ) ഉച്ചകോടിയിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിക്കും. കസാക്കിസ്ഥാന്റെ തലസ്ഥാന നഗരമായ അസ്താനയിൽ ജൂലൈ 3, 4 തീയതികളിലാണ് ഉച്ചകോടി നടക്കുക. .
കഴിഞ്ഞ വർഷത്തെ ഉച്ചകോടി ഇന്ത്യയാണ് നടന്നത്. ഇന്ത്യയിൽ നിന്നാണ് കസാഖിസ്ഥാൻ എസ്എസ്‌സിഒ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തത് . കസാക്കിസ്ഥാൻ പ്രസിഡൻറ് കാസിം-ജോമാർട്ട് ടോകയേവിന്റെ നേതൃത്വത്തിലാണ് ഉച്ചകോടി നടക്കുന്നത്.
ജനുവരി 25 ന് കസാക്കിസ്ഥാൻ പ്രസിഡൻറുമായി നടന്ന ടെലിഫോൺ സംഭാഷണത്തിൽ ഉച്ചകോടിയുടെ വിജയത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി പൂർണ പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. അംഗരാജ്യങ്ങൾക്കായി സംയുക്ത നിക്ഷേപക ഫണ്ട് എന്ന് ആശയവും പ്രധാനമന്ത്രി മുന്നോട്ട് വച്ചിരുന്നു.
2001ൽ എസ്എസ്‌സിഒ രൂപീകരിക്കുന്നത്. റഷ്യ, ചൈന, കിർഗിസ്താൻ റിപ്പബ്ലിക്ക്, ചൈന, റഷ്യ , താജിക്കിസ്ഥാൻ എന്നിവരാണ് പ്രധാന സ്ഥാപക അംഗങ്ങൾ. 2017 ലാണ് ഇന്ത്യ ഇതിന്റെ ഭാഗമായത്. നാറ്റോയ്‌ക്ക് സമാനമായ കിഴക്കൻ രാജ്യങ്ങളുടെ കൂട്ടായ്മയാണ് എസ്എസ്‌സിഒ ഇതിനെ വിലയിരുത്തുന്നത്.
പ്രാദേശിക സുരക്ഷ, തീവ്രവാദ പ്രതിരോധം, അംഗരാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക സഹകരണം എന്നിവയിലാണ് സംഘടന ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. യുറേഷ്യൻ ഭൂപ്രദേശത്തിന്റെ 60 ശതമാനവും ലോകജനസംഖ്യയുടെ 40 ശതമാനവും ആഗോള ജിഡിപിയുടെ 30 ശതമാനവും കൂട്ടായ്മയിൽ ഉൾക്കൊള്ളുന്നു.