കൊളംബോ : ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാഫലം ശ്രീലങ്കൻ പരീക്ഷാ വകുപ്പ് തടഞ്ഞുവച്ചു.ട്രിങ്കോമാലി സാഹിറ കോളേജിലെ ചില വിദ്യാർത്ഥികളാണ് ഇക്കഴിഞ്ഞ ജനുവരിയിൽ അഡ്വാൻസ്ഡ് ലെവൽ (എ/എൽ) പരീക്ഷ ശിരോവസ്ത്രം ധരിച്ച് എഴുതിയത് .
പ്രതിഷേധം ഉയർന്നേക്കുമെന്ന സൂചനയെ തുടർന്ന് ഹിജാബുകൾക്ക് പകരം അയഞ്ഞ സുതാര്യമായ വെള്ള ഷാളുകൾ ധരിക്കാൻ പരീക്ഷാ സൂപ്പർവൈസർമാർ അനുവദിച്ചിരുന്നു . എന്നാൽ ഈ അനുമതി മുതലെടുത്ത് ബ്ലൂടൂത്ത് ഇയർപീസുകൾ മറയ്‌ക്കാൻ കഴിയുന്ന ഹിജാബുകൾ വിദ്യാർത്ഥികൾ ധരിച്ചിരുന്നതായി പരീക്ഷാ വകുപ്പ് പിന്നീട് കണ്ടെത്തി.
ഇതേത്തുടർന്നാണ് വിദ്യാർത്ഥികളുടെ ഫലം തടഞ്ഞു വച്ചത് . അതേസമയം, മറ്റ് ഉദ്യോഗാർത്ഥികളുടെ ഫലം മെയ് 31 ന് മുൻപ് പുറത്തു വിട്ടു . സമാനമായ സംഭവങ്ങൾ മുൻപും ട്രിങ്കോമാലിയിൽ ഉണ്ടായിട്ടുണ്ട്.















