പാരീസ്: മൊണാക്കോയെയും വെനസ്വേലയെയും ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തി എഫ്എടിഎഫ് . ഈ രാജ്യങ്ങൾ ഇനി പ്രത്യേക നിരീക്ഷണത്തിലാകുമെന്നും എഫ്എടിഎഫ് അറിയിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യാൻ യുണൈറ്റഡ് സ്റ്റേറ്റ്സ് മുതൽ ചൈന വരെയുള്ള രാജ്യങ്ങളെ സഹായിക്കുന്ന സംഘടനയാണ് എഫ്എടിഎഫ്.
ഇരു രാജ്യങ്ങളും കള്ളപ്പണത്തിനെതിരെ ശക്തമായി പ്രവർത്തിക്കാനും , ഇതിനായി കർമ്മ പദ്ധതി നടപ്പിലാക്കാനും എഫ്എടിഎഫ് നിർദേശിച്ചിട്ടുണ്ട്.അതിനിടെ, പ്രത്യേക പരിശോധനയിൽ തുർക്കിയെ ‘ഗ്രേ ലിസ്റ്റിൽ’ നിന്ന് ഒഴിവാക്കി. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ വിരുദ്ധ ധനസഹായം എന്നിവ മെച്ചപ്പെടുത്തുന്നതിൽ തുർക്കി ഗണ്യമായ പുരോഗതി കൈവരിച്ചതായി എഫ്എടിഎഫ് പ്രസ്താവനയിൽ പറഞ്ഞു.കള്ളപ്പണം വെളുപ്പിക്കലും തീവ്രവാദ ധനസഹായവും തടയുന്നതിൽ ഗ്രേ ലിസ്റ്റ് രാജ്യങ്ങൾക്ക് “തന്ത്രപരമായ പോരായ്മകൾ” ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു.
സമ്പന്നരുടെയും പ്രശസ്തരുടെയും കളിസ്ഥലമായി പ്രിയ ഇടമാണ് മൊണാക്കോ. വളരെ അനുകൂലമായ നികുതി വ്യവസ്ഥയാണ് അതിസമ്പന്നരെ ഈ രാജ്യത്തേയ്‌ക്ക് ആകർഷിക്കുന്നത്. എന്നാൽ അതു വഴി കള്ളപ്പണത്തിന്റെ ഒഴുക്കും രാജ്യത്തേയ്‌ക്കുണ്ട്.