ഇസ്ലാമാബാദ് : ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ലോകകിരീടം ചൂടിയ ഇന്ത്യയ്‌ക്കെതിരെ കുത്തിതിരുപ്പുമായി പാക് ‘പത്രപ്രവർത്തകൻ’ സൊഹ്‌റാബ് ബർകത്ത് . ഹിന്ദുദൈവങ്ങളെയടക്കം അധിക്ഷേപിച്ചാണ് ബർകത്തിന്റെ പ്രസ്താവന .
ലോകകപ്പിലെ ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തിന്റെ വിശകലനത്തിനിടെയാണ് ഭഗവാൻ മഹാവിഷ്ണു, ഗോമാത എന്നിവരെ പരാമർശിച്ചത്.
“ഇംഗ്ലണ്ടിനെതിരെ അവർ തോൽക്കേണ്ടതായിരുന്നു. എന്നാൽ , അവർ മന്ത്രവാദം നടത്തി അതിൽ നിന്ന് രക്ഷപ്പെട്ടു. ഒരു സമയത്ത്, ഇന്ത്യ കളിയിൽ തോൽക്കുമെന്ന് ഉറപ്പായി, ഇന്ന് ഇന്ത്യക്കാരെ രക്ഷിക്കാൻ ഗൗമതയ്‌ക്ക് കഴിയില്ലെന്ന് പോലും ഞാൻ എഴുതിയിരുന്നു. മഹാവിഷ്ണു നേരിട്ട് കളിക്കാൻ വരുമായിരുന്നെങ്കിൽപ്പോലും, ഇന്ത്യയെ മത്സരത്തിൽ നിന്ന് രക്ഷിക്കാൻ അദ്ദേഹത്തിന് കഴിയില്ല ”സൊഹ്‌റാബ് ബർകത്ത് പറഞ്ഞു.
മുൻപ് ഇന്ത്യൻ ക്രിക്കറ്റ് താരം അർഷ്ദീപ് സിങ്ങിനെതിരെ മുൻ പാകിസ്താൻ വിക്കറ്റ് കീപ്പർ-ബാറ്റർ കമ്രാൻ അക്മൽ വംശീയ വിദ്വേഷം നിറഞ്ഞ പരാമർശം നടത്തിയിരുന്നു. അതിനെതിരെ രൂക്ഷമായ വിമർശനം ഉയർന്നതോടെ കമ്രാൻ മാപ്പ് പറഞ്ഞിരുന്നു.