മാഡ്രിഡ്: എയർ യൂറോപ്പ എയർലൈൻസിന്റെ വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 30ലധികം പേർക്ക് പരിക്ക്. സ്‌പെയിനിൽ നിന്നും ഉറുഗ്വേയ്‌ക്ക് പുറപ്പെട്ട എയർ യൂറോപ്പ ബോയിംഗ് UX045 വിമാനമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ പറഞ്ഞു.
അറ്റ്‌ലാന്റിക്കിന് മുകളിലൂടെ പറന്ന വിമാനം പെട്ടന്ന് ആകാശച്ചുഴിയിൽപ്പെടുകയായിരുന്നു. 325 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. അപകടത്തിൽപ്പെട്ടതിനെ തുടർന്ന് വിമാനം ബ്രസീലിലെ നതാൽ വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കി. വിമാനത്തിനുള്ളിലെ ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
#INCIDENTE | Al menos 30 pasajeros resultaron heridos cuando el vuelo UX045 de Air Europa, un Boeing 787-9 que viajaba de Madrid a Montevideo, encontró severas turbulencias temprano esta mañana.
Tras el incidente, el vuelo fue desviado a Natal, Brasil, donde los heridos… pic.twitter.com/ksXFTxB49d— Aviación Guayaquil (@AviacionGYE) July 1, 2024
വിമാനത്തിലെ യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്നും പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണെന്നും അധികൃതർ അറിയിച്ചു. ആകാശച്ചുഴിയിൽപ്പെട്ടതോടെ യാത്രക്കാരോട് സീറ്റ് ബെൽറ്റ് ധരിക്കാൻ ജീവനക്കാർ നിർദേശം നൽകിയിരുന്നു. ഇതിനാൽ വൻ അപകടം ഒഴിവായെന്നും സീറ്റ് ബെൽറ്റ് ധരിക്കാത്തവർക്കാണ് പരിക്കേറ്റതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.