ന്യൂഡൽഹി: രാജ്യമൊട്ടാകെയുള്ള ഏഴ് സംസ്ഥാനങ്ങളിലായി 13 സീറ്റുകളിലേക്കുള്ള നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾ ഇന്ന് നടക്കുന്നു. വോട്ടെടുപ്പ് ആരംഭിച്ചു. ബീഹാർ, പശ്ചിമ ബംഗാൾ, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹിമാചൽ പ്രദേശ്, തമിഴ്‌നാട്, എന്നീ ഏഴ് സംസ്ഥാനങ്ങളിലെ 13 മണ്ഡലങ്ങളിലക്കാണ് നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചത്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പോളിംഗ് വൈകിട്ട് ആറ് മണി വരെ തുടരും.
ഉപതെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്ന അസംബ്ലി മണ്ഡലങ്ങൾ റായ്ഗഞ്ച്, രണഘട്ട് ദക്ഷിണ്, ബാഗ്ദ, മണിക്തല (പശ്ചിമ ബംഗാൾ) . ഡെഹ്‌റ, ഹാമിർപൂർ, നലഗഡ് (ഹിമാചൽ പ്രദേശ്); ബദരീനാഥ്, മംഗ്ലൂർ (ഉത്തരാഖണ്ഡ്); ജലന്ധർ വെസ്റ്റ് (പഞ്ചാബ്); രൂപൗലി (ബീഹാർ); അമർവാര (മധ്യപ്രദേശ്),വിക്രവണ്ടി (തമിഴ്നാട്); .എന്നിവയാണ്
മൂന്ന് സ്വതന്ത്ര എംഎൽഎമാർ സഭയിൽ നിന്ന് രാജിവെച്ചതിനെ തുടർന്നാണ് ഹിമാചൽ പ്രദേശിലെ ഹമീർപൂർ, നലഗഡ്, ഡെഹ്‌റ എന്നിവിടങ്ങളിലെ ഒഴിവുകൾ ഉണ്ടായത്, അത് സ്പീക്കർ അംഗീകരിച്ചു. ഇവർ പിന്നീട് ബിജെപിയിൽ ചേർന്നു. പഞ്ചാബിലെ ജലന്ധർ വെസ്റ്റ് മണ്ഡലത്തിൽ എഎപി എംഎൽഎ ശീതൾ അംഗുറൽ രാജിവച്ചതിനെ തുടർന്നാണ് ഈ സീറ്റ് ഒഴിഞ്ഞത്. തുടർന്ന് ബിജെപിയിൽ ചേരുകയും അതേ സീറ്റിൽ മത്സരിക്കുകയും ചെയ്യുന്നു.
ഉത്തരാഖണ്ഡിലെ മംഗ്ലൂർ മണ്ഡലത്തിൽ കഴിഞ്ഞ വർഷം ഒക്ടോബറിൽ ബിഎസ്പിയുടെ സിറ്റിങ് എംഎൽഎ സർവത് കരീം അൻസാരിയുടെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഉത്തരാഖണ്ഡിലെ ബദരിനാഥ് നിയമസഭാ മണ്ഡലത്തിൽ ഈ വർഷം മാർച്ചിൽ സിറ്റിങ് കോൺഗ്രസ് എംഎൽഎ രാജേന്ദ്ര ഭണ്ഡാരി രാജിവച്ച് ബിജെപിയിൽ ചേർന്നതിനെ തുടർന്നാണ് സീറ്റ് ഒഴിഞ്ഞത്.
തമിഴ്‌നാട്ടിലെ വിക്രവാണ്ടി നിയമസഭാംഗമായിരുന്ന ഡിഎംകെയുടെ എൻ പുകഴേന്തിയുടെ മരണത്തെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന വിക്രവാണ്ടി ഉപതെരഞ്ഞെടുപ്പ് ഫലം തമിഴ്‍നാടിന്റെ രാഷ്‌ട്രീയ ഭൂപ്രകൃതിയെ സ്വാധീനിച്ചേക്കാവുന്നതാണ്.















