ബെംഗളൂരു: വീട്ടിൽ നിന്ന് ഭക്ഷണം, കിടക്ക, പുസ്തകം എന്നിവ ലഭിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് രേണുകസ്വാമി വധക്കേസിൽ ജയിലിൽ കഴിയുന്ന നടൻ ദർശൻ ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകി.
ബംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ കഴിയുകയാണ് നടൻ ദർശൻ. വീട്ടിൽ നിന്നുള്ള ഭക്ഷണവും കിടക്കയും പുസ്തകങ്ങളും ജയിൽ അധികൃതർ വഴി തനിക്ക് ലഭിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകിയത്.
ജയിലിൽ വിളമ്പുന്ന ഭക്ഷണം ദഹിക്കുന്നില്ല. ഇത് വയറിളക്കത്തിന് കാരണമാകുന്നു. ജയിലിൽ നല്ല ഭക്ഷണമില്ലാത്തതിനാൽ ഭക്ഷ്യവിഷബാധ ഉണ്ടാകുന്നു.ഇത് ജയിൽ ഡോക്ടർ ശരിവെച്ചതായി ദർശന്റെ അഭിഭാഷകൻ ഹർജിയിൽ പരാമർശിച്ചിട്ടുണ്ട്.
വയറിളക്കവും ദഹനക്കേടും കാരണം ദർശന്റെ ശരീരഭാരം വളരെ കുറവാണ്. ദർശന്റെ ശരീരഭാരം നന്നേ കുറഞ്ഞിട്ടുണ്ട്. വീട്ടിലെ ഭക്ഷണം കഴിക്കാൻ അനുമതി നൽകണമെന്ന ആവശ്യം കോടതി ഉത്തരവില്ലാത്തതിനാൽ ജയിൽ അധികൃതർ അംഗീകരിച്ചില്ല, ജയിൽ അധികൃതരുടെ നിഷേധം നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമാണ്. ഇത് തുടർന്നാൽ, ദർശന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം. വീട്ടിലെ ഭക്ഷണം അനുവദിച്ചാൽ ആരും കഷ്ടപ്പെടില്ല. ഇത് സർക്കാരിന്റെ ഖജനാവിലെ ഭാരവും കുറയ്‌ക്കും. അതിനാൽ ജയിലിൽ വീട്ടിലെ ഭക്ഷണം കഴിക്കാൻ അനുവദിക്കണമെന്ന് നടൻ ദർശൻ ഹൈക്കോടതിയോട് അപേക്ഷിച്ചു.
രേണുകസ്വാമി വധക്കേസിൽ നടൻ ദർശനും സുഹൃത്ത് നടി പവിത്ര ഗൗഡയും ഉൾപ്പെടെ 17 പ്രതികൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
ANI Photo















