വയനാട്: കനത്ത മഴയെ തുടർന്ന് ജില്ലയിലെ വിവിധ ഇടങ്ങളിൽ നാശനഷ്ടം. വയനാട്-കൽപറ്റ ബൈപ്പാസിൽ മണ്ണിടിച്ചിലുണ്ടായി. ഗതാഗതവും തടസ്സപ്പെട്ടു. മണ്ണിടിച്ചിലിനെ തുടർന്ന് വീട് പൂർവ്വ സ്ഥിതിയിലാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
മഴയെ തുടർന്ന്, സര്‍ക്കാർ -സ്വകാര്യ മേഖലകളിലെ അഡ്വഞ്ചര്‍ പാര്‍ക്കുകൾക്കും ട്രക്കിംഗിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലയിൽ നാല് ഇടങ്ങളിലാണ് ദുരിതാശ്വാസക്യാമ്പ് തുറന്നിരിക്കുന്നത്. 96 പേരെ ഇതുവരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഇന്നലെ കളക്ടറുടെ നേതൃത്വത്തിൽ ജില്ലയിലെ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗവും ചേർന്നിരുന്നു.
അതേസമയം, എറണാകുളം പള്ളിക്കരയിൽ വീടിന്റെ മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. അപകടത്തിൽ വീടിന്റെ രണ്ട് മുറികൾ പൂർണമായും തകർന്നു. കഴിഞ്ഞ ദിവസം രാത്രിയോടുകൂടിയായിരുന്നു സംഭവം. പള്ളിക്കര സ്വദേശി ജോമോന്റെ വീടാണ് മണ്ണിടിച്ചിലിൽ ഭാഗീകമായി തകർന്നിരിക്കുന്നത്. വീടിനുള്ളിലിരുന്ന് ഭക്ഷണം കഴിക്കുമ്പോഴായിരുന്നു സംഭവം.















