ഹസാരിബാഗ് : ജാർഖണ്ഡിൽ രാമനവമി ആഘോഷങ്ങൾ നിരോധിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ അപലപിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. രാമനവമി പതാക ഇവിടെ കൊണ്ടുവരാൻ അനുമതി നൽകണമെന്ന് മഹുദിയിലെ ഹിന്ദു സമൂഹത്തിൽ നിന്ന് ഒരു ചെറിയ ആവശ്യം ഉണ്ടായിരുന്നു, എന്നാൽ മറ്റുള്ളവർ മുഹറത്തിനാണ് അനുമതി നേടിയതെന്ന് ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
മുൻകരുതൽ നടപടിയെന്ന നിലയിൽ പ്രകടനക്കാരെ ഒഴിപ്പിക്കാൻ ബാർകഗാവിൽ പൊലീസ് ബലം പ്രയോഗിച്ചതിനെ തുടർന്ന് മുഹറം ഘോഷയാത്ര അക്രമാസക്തമായിരുന്നു . ഇവർ പോലീസിന് നേരെ കല്ലെറിയുകയും 20 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഹിമന്ത ബിശ്വ ശർമ്മയുടെ പ്രതികരണം .
രാമനവമി ഘോഷയാത്ര നടത്താൻ തേടിയിരുന്നുവെങ്കിലും സർക്കാർ ഇത് നിരസിച്ചു . ഇപ്പോൾ ഞങ്ങൾക്ക് സംസ്ഥാനത്ത് സർക്കാരില്ല, പക്ഷേ സംസ്ഥാനത്ത് ബിജെപി സർക്കാർ രൂപീകരിച്ചതിന് ശേഷം ഞങ്ങൾ വീണ്ടും രാമനവമി പതാക ഉയർത്തുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.















