‘ ആ മുഖത്ത് കണ്ണും ചെവിയും ഇല്ല , പുരികങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത് ‘ ; പിറന്ന മണ്ണിന് വേണ്ടി പാകിസ്താന്റെ കൊടും ക്രൂരത സഹിച്ച ക്യാപ്റ്റൻ കാലിയ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

‘ ആ മുഖത്ത് കണ്ണും ചെവിയും ഇല്ല , പുരികങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത് ‘ ; പിറന്ന മണ്ണിന് വേണ്ടി പാകിസ്താന്റെ കൊടും ക്രൂരത സഹിച്ച ക്യാപ്റ്റൻ കാലിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2024, 11:19 am IST
FacebookTwitterWhatsAppTelegram

ഇന്ത്യന്‍ മണ്ണില്‍ കടന്നുകയറിയ പാകിസ്താന് ഒരിക്കലും മറക്കാത്ത തിരിച്ചടി നൽകി രാജ്യത്തിന്റെ അഭിമാനം ആകാശത്തോളം ഉയര്‍ത്തിയ ഇന്ത്യൻ സൈനികർ . . 1999 ജൂണ്‍ 19ന് രാത്രി ഇന്ത്യന്‍ കരസേന തോലോലിങിലെ ആക്രമണം ആംരംഭിച്ചതു മുതല്‍ ജൂലൈ നാലിന് ടൈഗര്‍ ഹില്‍ പിടിക്കുന്നതുവരെയുള്ള സമയമായിരുന്നു കാർഗിൽ യുദ്ധത്തിൽ ഏറെ നിര്‍ണായകം.

കാർഗിൽ യുദ്ധത്തിന് തുടക്കമിട്ട 1999 മെയ് മാസത്തിൽ പാകിസ്താൻ സൈന്യത്തിന്റെ പിടിയിലാകുമ്പോൾ ക്യാപ്റ്റൻ സൗരഭ് കാലിയയ്‌ക്ക് 22 വയസ്സ് മാത്രമായിരുന്നു പ്രായം . കാർഗിൽ യുദ്ധത്തിൽ ആദ്യമായി വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികൻ കാലിയയായിരുന്നു. ഓരോ കാർഗിൽ ദിനത്തിലും നോവുണർത്തുന്ന ഓർമ്മയാണ് ക്യാപ്റ്റൻ സൗരഭ് കാലിയ.

പാക് സേനയുടെ നുഴഞ്ഞുകയറ്റക്കാരെ ആദ്യം നേരിട്ടത് ക്യാപ്റ്റൻ കാലിയയും അഞ്ച് ജവാന്മാരും ചേർന്നായിരുന്നു . എൻ.കെ.കാലിയ- വിജയ ദമ്പതികളുടെ മകനായ സൗരഭ് കാലിയ 1976 ജൂൺ 29നാണു പഞ്ചാബിലെ അമൃത്സറിൽ ജനിച്ചത്. ഹിമാചൽ പ്രദേശിലെ സ്‌കൂളുകളിലും കോളജുകളിലുമായി വിദ്യാഭ്യാസം . വിദ്യാഭ്യാസ കാലയളവിൽ ഒട്ടേറെ സ്‌കോളർഷിപ്പുകളും ലഭിച്ചു.

1997 ഓഗസ്റ്റിലാണ് ഇന്ത്യൻ മിലിട്ടറി അക്കാദമിയിലേക്ക് കാലിയ തിരഞ്ഞെടുക്കപ്പെടുന്നത്.മേയ് ആദ്യ ആഴ്ചകളിൽ കാർഗിലിൽ പട്രോളിങ് നടത്തിയ സംഘത്തിന്റെ നേതൃത്വം സൗരഭ് കാലിയയ്‌ക്കായിരുന്നു.മേയ് 15ന് കാലിയയും അർജുൻ റാം, ഭൻവാർ ലാൽ ബഗാരിയ, ഭികാ റാം, മൂലാ റാം, നരേഷ് സിങ് എന്നീ സൈനികരും നിയന്ത്രണരേഖയ്‌ക്ക് സമീപം പാക്ക് സൈനികരുമായി ഏറ്റുമുട്ടി. എന്നാൽ തിരകളും ആയുധങ്ങളും തീർന്നതിനാൽ ഇവർ പാക് സൈനികരുടെ പിടിയിലായി.

22 ദിവസത്തെ തടവ് കാലയളവിൽ കാലിയ, അർജുൻ റാം, ഭൻവർ ലാൽ ബഗാരിയ, ഭികാ റാം, മൂല റാം, നരേഷ് സിംഗ് എന്നിവർ അനുഭവിച്ചത് കൊടുംക്രൂരതകളാണ്. കർണപടത്തിലേക്ക് ചൂടുള്ള ഇരുമ്പ് കമ്പി കയറ്റി, കണ്ണുകൾ ചൂഴ്‌ന്നെടുത്തു, പല്ലുകൾ അടിച്ചുകൊഴിച്ചു, അസ്ഥികൾ അടിച്ചുനുറുക്കി, ചുണ്ടുകളും മൂക്കും ജനനേന്ദ്രിയവും മുറിച്ചു . ജനിച്ച നാടിന് വേണ്ടി ഈ ഇന്ത്യൻ സൈനികർ അനുഭവിച്ചത് കൊടും വേദനയായിരുന്നു.

അന്ന് കാലിയയുടെ ഭൗതിക ശരീരം സ്വീകരിച്ച സഹോദരൻ വൈഭവ് കാലിയ പറഞ്ഞത് ‘ ഞങ്ങൾക്ക് അവന്റെ ശരീരം തിരിച്ചറിയാനായില്ല . ആ മുഖത്ത് ഒന്നും അവശേഷിച്ചില്ല . കണ്ണും ചെവിയുമില്ല . പുരികങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത് . അവന്റെ പുരികം എന്റെ പുരികം പോലെയായിരുന്നു . അതുകൊണ്ടാണ് തിരിച്ചറിഞ്ഞത് ‘ എന്നാണ്. കാർഗിലിലേക്ക് പോകുന്നതിനു മുൻപ് വീട്ടുചെലവുകൾക്കായി മകൻ ഒപ്പിട്ടുനൽകിയ ചെക്ക് പോലും പ്രിയമകന്റെ ഓർമ്മയ്‌ക്കായി ഇന്നും ആ മാതാപിതാക്കൾ സൂക്ഷിച്ചു വച്ചിട്ടുണ്ട്.

Tags: kargilcaption kaliya
ShareTweetSendShare

More News from this section

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

Latest News

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies