ന്യൂഡൽഹി: വിനേഷ് ഫോഗട്ടിന്റെ അയോഗ്യത അസ്വസ്ഥതപ്പെടുത്തുന്നുവെന്ന് ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ പ്രസിഡന്റ് പിടി ഉഷ. വിനേഷിനെ നേരിട്ട് കണ്ട് പിന്തുണ അറിയിച്ചിട്ടുണ്ട്. അയോഗ്യതയിൽ ഗുസ്തി ഫെഡറേഷൻ അന്താരാഷ്‌ട്ര ഗുസ്തി ഫെഡറേഷന് അപ്പീൽ നൽകിയാതായും അവർ അറിയിച്ചു. സാധാരണയുള്ള നടപടിക്രമങ്ങൾ തന്നെയാണ് പിന്തുടർന്നത്. മുടി മുറിക്കുന്നതടക്കമുള്ള കാര്യങ്ങൾ ഭാരം കുറക്കാനായി ചെയ്‌തെന്നും താരത്തിന്റെ ആരോഗ്യനില തൃപ്തികരമെന്നും പിടി ഉഷ പറഞ്ഞു.
#WATCH On Vinesh Phogat’s disqualification, President of the Indian Olympic Association (IOA) PT Usha says, “Vinesh’s disqualification is very shocking. I met Vinesh at the Olympic village polyclinic a short while ago and assured her complete support of the Indian Olympic… pic.twitter.com/hVgsPUb03y
— ANI (@ANI) August 7, 2024
“>
നിലവിൽ നിർജ്ജലീകരണത്തെ തുടർന്ന് അത്‌ലറ്റിക്‌സ് വില്ലേജിലെ ക്ലിനിക്കിൽ ചികിത്സയിലാണ് വിനേഷ് ഫോഗട്ട്. ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷനും ഒളിമ്പിക്‌സ് കമ്മിറ്റിയുടെ നടപടിയിൽ പ്രതിഷേധം അറിയിച്ചിരുന്നു. താരത്തെ പിന്തുണച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്‌ട്രപതി ദ്രൗപദി മുർവും കേന്ദ്രകായിക മന്ത്രി മൻസുഖ് മാണ്ഡവ്യയും രംഗത്തുവന്നു. വിനേഷ് രാജ്യത്തിന്റെ അഭിമാനമാണെന്നും വേദനിക്കരുതെന്നും ശക്തമായി തിരിച്ചുവരണമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ ജനങ്ങളുടെ ഉള്ളിൽ വിനേഷ് ചാമ്പ്യനാണെന്ന് രാഷ്‌ട്രപതിയും എക്‌സിൽ കുറിച്ചു.
100 ഗ്രാം കൂടിയതാണ് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതെന്നും ഇക്കാര്യത്തിൽ ഐഒഎ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നും കേന്ദ്രകായിക മന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. സംഭവത്തിന് പിന്നാലെ പിടി ഉഷയോട് പ്രധാനമന്ത്രി സംസാരിച്ചു. ഉചിതമായ നടപടി എടുക്കാനാണ് പ്രധാനമന്ത്രി നിർദേശിച്ചത്. വിനേഷിന് കേന്ദ്രസർക്കാർ എല്ലാ സൗകര്യങ്ങളും ഒരുക്കി നൽകിയിട്ടുണ്ട്. വിദേശ രാജ്യങ്ങളിലടക്കം പരിശീലനത്തിന് അയച്ചിരുന്നുവെന്നും കായിക മന്ത്രി പറഞ്ഞു.
പാരിസ് ഒളിമ്പിക്‌സിലെ രാജ്യത്തിന്റെ ആദ്യ സ്വർണം പ്രതീക്ഷിച്ച ഗുസ്തിയിൽ ഞെട്ടിച്ചുകൊണ്ടാണ് വിനേഷ് ഫോഗട്ട് വിനേഷ് ഫോഗട്ട് അയോഗ്യയാണെന്ന പ്രഖ്യാപനം വന്നത്. ഫൈനലിന് മുന്നോടിയായുള്ള പതിവ് ഭാരപരിശോധനയിൽ അനുവദനീയമായ ശരീരഭാരത്തിനെക്കാൾ 100 ഗ്രാം കൂടുതൽ ശരീരഭാരം ഉണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് താരത്തെ അന്താരാഷ്‌ട്ര ഒളിമ്പിക്‌സ് കമ്മിറ്റി 50 കിലോഗ്രാം ഫ്രീ സ്‌റ്റൈൽ ഗുസ്തി ഫൈനലിന് മുമ്പ് അയോഗ്യയാക്കിയത്.