ബം​ഗാൾ സർക്കാർ സമ്പൂർണ പരാജയം; എന്തുകൊണ്ട് നിരോധനാജ്ഞ പ്രഖ്യാപിച്ചില്ല? സർക്കാർ എന്തുചെയ്യുകയായിരുന്നു? തൃണമൂലിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ബം​ഗാൾ സർക്കാർ സമ്പൂർണ പരാജയം; എന്തുകൊണ്ട് നിരോധനാജ്ഞ പ്രഖ്യാപിച്ചില്ല? സർക്കാർ എന്തുചെയ്യുകയായിരുന്നു? തൃണമൂലിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2024, 04:33 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: അക്രമിസംഘം ആർജി കാർ മെഡിക്കൽ കോളേജ് അടിച്ചുതകർത്ത സംഭവത്തിൽ പശ്ചിമ ബംഗാൾ സർക്കാരിനെതിരെ ആഞ്ഞടിച്ച് കൊൽക്കത്ത ഹൈക്കോടതി. സ്വാതന്ത്ര്യ ദിനത്തിന്റെ തലേന്ന് രാത്രി നടന്ന റീക്ലെയിം ദി നൈറ്റ് പ്രതിഷേധത്തിനിടെ ഉണ്ടായ അക്രമസംഭവങ്ങൾ സർക്കാർ സംവിധാനത്തിന്റെ സമ്പൂർണ പരാജയമാണെന്ന് കോടതി വിമർശിച്ചു. സിറ്റി പൊലീസിനുപോലും സ്വയം രക്ഷിക്കാൻ കഴിയാത്ത പരിതാപകരമായ അവസ്ഥയാണ് ഉണ്ടായത്. പിന്നെങ്ങനെ ഡോക്ടർമാർ നിർഭയരായി അവരുടെ ജോലി ചെയ്യുമെന്ന് കോടതി ചോദിച്ചു. പ്രതിഷേധക്കാരായ ഡോക്ടർമാർക്കെതിരായുണ്ടായ ആൾക്കൂട്ടാക്രമണവുമായി ബന്ധപ്പെട്ട് ഇമെയിൽ വഴി ലഭിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ വിമർശനം.

സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ട മമത സർക്കാരിനെ ശാസിച്ച ഹൈക്കോടതി, സെക്ഷൻ 144 പ്രകാരം പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കണമായിരുന്നുവെന്ന് സംസ്ഥാന സർക്കാരിനെ ഓർമിപ്പിച്ചു. പൊലീസിന്റെ സുരക്ഷാ വലയത്തിലായിരിക്കണമായിരുന്നു പ്രദേശമെന്നും കോടതി പറഞ്ഞു. 7000 പേരടങ്ങുന്ന അക്രമി സംഘത്തിന് ഒരിക്കലും അവിടെ നടന്നെത്താൻ കഴിയില്ലല്ലോ എന്ന് കോടതി ചോദിച്ചു. ഇത്തരം സംഭവങ്ങൾ ഡോക്ടർമാരുടെ ആത്മവീര്യം കെടുത്തുന്നതിനു കാരണമാകുമെന്നും ചീഫ് ജസ്റ്റിസ് ടിഎസ് ശിവജ്ഞാനം, ജസ്റ്റിസ് ഹിരണ്മയി ഭട്ടാചാര്യ എന്നിവരടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു.

ഇത്രയും പ്രശ്നങ്ങൾ ഉണ്ടായപ്പോൾ സർക്കാർ എന്തുചെയ്യുകയായിരുന്നുവെന്ന് കോടതി ചോദിച്ചു. സാഹചര്യം മോശമായാൽ ആശുപത്രി അടച്ചുപൂട്ടുമെന്നും രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റുമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ അടിയന്തരവും ഫലപ്രദവുമായ നടപടികൾ സ്വീകരിക്കണമെന്ന് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. ജൂനിയർ വനിതാ ഡോക്ടർ കൊലചെയ്യപ്പെട്ട ആശുപത്രിയിലെ സെമിനാർ ഹാൾ തെളിവ് നശിപ്പിക്കാനായി പുനരുദ്ധാരണം ചെയ്യുകയാണെന്ന ആരോപണത്തിലും കോടതി സർക്കാരിനോട് തെളിവ് സഹിതം വിശദീകരണം ആവശ്യപ്പെട്ടു. കേസ് കോടതി ബുധനാഴ്ച വീണ്ടും പരിഗണിക്കും.

Tags: mob attackCM Mamata BanerjeeBengal GovtCulcutta High CourtJunior Doctor Murder
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies