ഖാസിമാരുടെ പങ്ക് ഇനിയില്ല; മുസ്ലീം വിവാഹവും വിവാഹമോചനവും സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്യണം; നിർദ്ദിഷ്ട നിയമത്തിന് അസം മന്ത്രിസഭയുടെ പച്ചക്കൊടി
Wednesday, July 16 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

ഖാസിമാരുടെ പങ്ക് ഇനിയില്ല; മുസ്ലീം വിവാഹവും വിവാഹമോചനവും സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്യണം; നിർദ്ദിഷ്ട നിയമത്തിന് അസം മന്ത്രിസഭയുടെ പച്ചക്കൊടി

Janam Web Desk by Janam Web Desk
Aug 22, 2024, 08:31 am IST
FacebookTwitterWhatsAppTelegram

ദിസ്പൂർ: അസമിൽ മുസ്ലീം വിവാഹവും വിവാഹമോചനവും സർക്കാരിൽ രജിസ്റ്റർ ചെയ്യുന്നത് നിർബന്ധമാക്കുന്ന നിർദ്ദിഷ്ട നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകി. മുസ്ലീം വിവാഹത്തിന്റെയും വിവാഹമോചനത്തിന്റെയും അസം നിർബന്ധിത രജിസ്ട്രേഷൻ ബിൽ 2024 (The Assam Compulsory Registration of Muslim Marriage and Divorce Bill, 2024) അടുത്ത ദിവസം നിയമസഭയിൽ അവതരിപ്പിക്കും. ബിൽ നിയമമാകുന്നതോടെ മുസ്ലീം വിവാഹങ്ങളിലും വിവാഹ മോചനങ്ങളും രജിസ്റ്റർ ചെയ്യുന്ന ഖാസിമാരുടെ പങ്ക് അവസാനിക്കും.

ശൈശവ വിവാഹം തടയുന്നതിൽ സുപ്രധാന നാഴികക്കല്ലാകും ബില്ലെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. ബ്രിട്ടീഷ് അധിനിവേശ കാലത്തെ നിയമം വഴി 1935 മുതൽ 94 ഖാസിമാരുടെ പക്കലുള്ള രജിസ്ട്രേഷൻ രേഖകൾ കസ്റ്റഡിയിലെടുക്കാൻ ജില്ലാ കമ്മീഷണർമാർക്കും രജിസ്ട്രാർമാർക്കും അധികാരം നൽകുമെന്നും മുഖ്യമന്ത്രി എക്സിലൂടെ അറിയിച്ചു.

18 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ വിവാഹങ്ങൾ രജിസ്ട്രർ ചെയ്യുന്നത് നിയമവിരു​ദ്ധമായി കണക്കാക്കും. ഇസ്ലാമിക വിവാഹ സമ്പ്രദായത്തിൽ യാതൊരു വിധ മാറ്റങ്ങളും പുതിയ നിയമം വരുത്തില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രജിസ്ട്രേഷൻ ചെയ്യുന്ന കാര്യത്തിൽ മാത്രമാകും വ്യത്യാസം വരുകയുള്ളൂവെന്നും വിവാഹവും വിവാഹമോചനവും സബ് രജിസ്ട്രാർ ഓഫാസിൽ രജിസ്റ്റർ ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിർദിഷ്ട നിയമം യാഥാർത്ഥ്യമാക്കുന്നതിനായി അടുത്തിടെ മുസ്ലീം വിവാഹ, വിവാഹമോചന രജിസ്ട്രേഷൻ നിയമം 1935 റദ്ദാക്കുന്നതിനുള്ള ബില്ലിന് ജൂലൈയിൽ മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു.  21 വയസ്സിന് താഴെയുള്ള പുരുഷന്മാരുടെയും 18 വയസ്സിന് താഴെയുള്ള സ്ത്രീകളുടെയും വിവാഹം രജിസ്റ്റർ ചെയ്യുന്നതിനും ശൈശവ വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സാധ്യത നിലനിന്നിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് 1935-ലെ നിയമം റദ്ദാക്കിയത്.

ശിശുസംരക്ഷണ റിപ്പോർട്ട് പ്രകാരം അസമിൽ ശൈശവ വിവാഹത്തിൽ ​ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2021-നും 2023-നുമിടയിൽ 20 ജില്ലകളിലായി 81 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. ശൈശവ വിവാഹത്തിന് പൂട്ടിടാനുള്ള അസം സർക്കാരിന്റെ നീക്കങ്ങളെ രാജ്യമെമ്പാടും പ്രശംസിക്കുകയാണ്. ഇതിനിടയിലാണ് പുത്തൻ ചുവടുവയ്പ്പ്.

 

Tags: Himanta Biswa SarmaAssam bidto make registration of Muslim marriages and divorces mustThe Assam Compulsory Registration of Muslim Marriage and Divorce Bill 2024
ShareTweetSendShare

More News from this section

അടിസ്ഥാനസൗകര്യങ്ങൾ മുഖ്യം; ഗേറ്റ് വേ ഓഫ് ഇന്ത്യയ്‌ക്ക് സമീപം പാസഞ്ചർ ജെട്ടിയും ടെർമിനലും നിർമിക്കും, അനുമതി നൽകി മുംബൈ ഹൈക്കോടതി

‘ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്’ വിവാദം; വനിതാ കമ്മീഷന് മുൻപാകെ ക്ഷമാപണം എഴുതിനൽകി സമയ് റെയ്‌ന

‘ബാക്ക്ബെഞ്ചർ’മാർ ഇനി വേണ്ട: സ്കൂളുകളിൽ കുട്ടികൾക്ക് U -ആകൃതിയിൽ ഇരിപ്പിടം ഒരുക്കാൻ തമിഴ്‍നാട്; പ്രചോദനമായത് മലയാള സിനിമ

വലിയ മനസുള്ള ആളാണെങ്കിൽ സ്വന്തം വീട്ടിൽ കൊണ്ടുപോയി ഭക്ഷണം നൽകൂ; തെരുവുനായകളുമായി ബന്ധപ്പെട്ട പരാതിയിൽ ഹർജിക്കാരനെ കുടഞ്ഞ് സുപ്രീംകോടതി

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

മദ്രസാ വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ ; ദുരൂഹത; അന്വേഷണം ആരംഭിച്ച് പൊലീസ്

Latest News

നെയ്യാറ്റിൻകരയിൽ മകന്റെ മർദ്ദനമേറ്റ അച്ഛൻ മരിച്ചു

ഭക്ഷണം നൽകിയില്ല; പൊള്ളലേൽപ്പിച്ചു; ഓട്ടിസം ബാധിച്ച ആറുവയസുകാരന് ക്രൂര മര്‍ദ്ദനം; രണ്ടാനമ്മ അറസ്റ്റിൽ

ആനന്ദക്കണ്ണീരും അഭിമാനവും; ആക്സിയം-4 ദൗത്യം പൂർത്തിയാക്കിയ ശുഭാംശു ശുക്ലയുടെ തിരിച്ചുവരവ് ആഘോഷമാക്കി കുടുംബം

ഭർത്താവ് വീട്ടിൽ കൊണ്ടുവിട്ടു, പിന്നാലെ മടങ്ങിപ്പോയി ; നവവധു മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

ഇന്ത്യയിലെ രണ്ടാമത്തെ വലിയ കേബിൾ പാലം കർണാടകയിലെ ശരാവതിയിൽ; ഉദ്‌ഘാടനം ചെയ്ത് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

“ആത്മസമർപ്പണവും ധൈര്യവും ഭാരതീയർക്ക് എന്നെന്നും പ്രചോദനം”; ശുഭാംശു ശുക്ലയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പഠിക്കാനുള്ള നോട്ട് തരാമെന്ന് പറഞ്ഞ് വിദ്യാർത്ഥിനിയെ വിളിപ്പിച്ചു, പിന്നാല പീഡനം, 2 കോളേജ് ലക്ചറർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

എന്തും വിളിച്ച് പറയാമെന്നാണോ? പ്രധാനമന്ത്രിയെയും RSSനെയും അധിക്ഷേപിച്ച് പോസ്റ്റിട്ട കാർട്ടൂണിസ്റ്റിന് സുപ്രീംകോടതിയുടെ ശകാരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies