മുംബൈ: നേപ്പാളിലെ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ 25 പേരുടെ മൃതദേഹം ഇന്ത്യൻ വ്യോമസേന ഇന്ത്യയിലെത്തിച്ചു. സി-130 ജെ വിമാനം മഹാരാഷ്‌ട്രയിലെ ജൽഗാവ് വിമാനത്താവളത്തിൽ ഇറങ്ങി. മരിച്ചവരുടെ കുടുംബങ്ങൾക്ക് വ്യോമസേന അനുശോചനം അറിയിച്ചു.
പടിഞ്ഞാറൻ നേപ്പാളിലെ തനാഹുൻ ജില്ലയ്‌ക്ക് സമീപമുണ്ടായ ബസപകടത്തിലാണ് 25 ഇന്ത്യൻ തീർത്ഥാടകർ മരിച്ചത്. ബസ് ഹൈവേയിൽ നിന്ന് തെന്നിമാറി നദിയിൽ പതിക്കുകയായിരുന്നു. കാഠ്‌മണ്ഡുവിലെ ത്രിഭുവൻ യൂണിവേഴ്‌സിറ്റി ടീച്ചിംഗ് ഹോസ്‌പിറ്റലിൽ ചികിത്സയിൽ കഴിയുന്ന 16 പേരെയും കേന്ദ്ര യുവജനകാര്യ, കായിക സഹമന്ത്രി രക്ഷ നിഖിൽ ഖാഡ്‌സെ, മഹാരാഷ്‌ട്ര നിയമസഭാംഗം സഞ്ജയ് ശുഭകർ എന്നിവർ ഇന്ന് രാവിലെ നേപ്പാളിലെത്തി സന്ദർശിച്ചിരുന്നു. നേപ്പാൾ ആഭ്യന്തര മന്ത്രി രമേഷ് ലേഖകുമായി ഖാഡ്സെ കൂടിക്കാഴ്‌ച നടത്തുകയും ചെയ്തു.
Responding swiftly to a call for crucial humanitarian support, the #IAF deployed a C-130J aircraft to airlift the mortal remains of 25 Indian citizens who tragically lost their lives in a road accident in Nepal. The mortal remains were transported from Bharatpur (Nepal) to… pic.twitter.com/8YaneUtALo
— Indian Air Force (@IAF_MCC) August 24, 2024
മരിച്ചവരുടെ ബന്ധുക്കൾക്ക് പ്രധാനമന്ത്രി ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. പത്ത് ദിവസത്തെ പര്യടനത്തിനാണ് തീർത്ഥാടകർ നേപ്പാളിലെത്തിയത്.















