പരാതി നൽകിയാലും പൊലീസുകാർ ലൊക്കേഷനിലെത്തും; നിങ്ങൾ ആർട്ടിസ്റ്റല്ലേ, നാണക്കേടാകില്ലേ എന്ന് ചോദിക്കും; ഗായത്രി വർഷ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പരാതി നൽകിയാലും പൊലീസുകാർ ലൊക്കേഷനിലെത്തും; നിങ്ങൾ ആർട്ടിസ്റ്റല്ലേ, നാണക്കേടാകില്ലേ എന്ന് ചോദിക്കും; ഗായത്രി വർഷ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2024, 10:47 am IST
FacebookTwitterWhatsAppTelegram

കൊച്ചി: ഇങ്ങനെയൊക്കെയാണ് എന്ന് പറയുന്ന രീതിയിലേക്ക് സിനിമാ മേഖല അധ:പതിച്ചുവെന്ന് നടി ഗായത്രി വർഷ. സ്ത്രീപക്ഷ നിലപാടില്ലാതെ പല സ്ത്രീവിരുദ്ധ പ്രവണതകളും ശീലങ്ങളുമായി കുറെ കഴിയുമ്പോൾ ഇങ്ങനെയൊക്കെയാണ് എന്ന് പറയുകയാണ്. ഇത്രയും താഴെപ്പോയിടത്ത് നിന്ന് കരകയറ്റണമെങ്കിൽ നിശ്ചയ ദാർഢ്യത്തോടെയുളള നടപടികൾ വേണമെന്നും നടി ആവശ്യപ്പെട്ടു. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ നടൻമാർക്കെതിരെ ഉയരുന്ന ആരോപണങ്ങളിലാണ് ഗായത്രി വർഷയുടെ പ്രതികരണം.

നിയമത്തിന്റെയും ധാർമ്മികതയുടെയും വശങ്ങളിൽ നിന്ന് ഒരു സ്ത്രീയ്‌ക്ക് കിട്ടേണ്ട എല്ലാ പരിഗണനയും ഇക്കാര്യത്തിൽ കിട്ടണം. സിനിമയിലെ നിസ്സഹായാവസ്ഥ ഉണ്ട്. രണ്ട് കാര്യങ്ങളിലാണ് സ്ത്രീകൾ സിനിമയിലേക്ക് വരുന്നത്. ഒന്ന് ഉൾവിളിയാണ്. കഴിവുളള ആളുകളുടെ തൃഷ്ണയാണ് എനിക്ക് അത് ചെയ്യണമെന്ന് കരുതി അത് ഒരു പാഷൻ ആയി കൊണ്ടു നടക്കുന്നവർ. രണ്ടാമത്തേത് തീർത്തും നിസ്സഹായമായി മറ്റൊരു ജോലിയും ഇല്ലാതിരിക്കുമ്പോൾ അവനവന്റെ മെറിറ്റ്‌സിലുളള ആത്മവിശ്വാസത്തിൽ നിന്ന് വരുന്നതാണ്. അതായത് സൗന്ദര്യത്തിലും കഴിവിലുമുളള ആത്മവിശ്വാസത്തിൽ നിന്ന്. ഈ രണ്ടിടത്തെയും നിസ്സഹായാവസ്ഥയെ ചൂഷണം ചെയ്യുകയെന്നത് ഗുരുതരമായ തെറ്റാണ്. ആ തെറ്റിന് അതിന്റേതായ അർത്ഥത്തിലുളള നടപടി വേണം. അത് നിയമത്തിന്റെ ആനുകൂല്യം പറ്റി മറുവശത്തേക്ക് പോകാതിരിക്കാനുളള പ്രിവിലേജും സ്ത്രീയ്‌ക്ക് ലഭിക്കണമെന്ന് ഗായത്രി വർഷ പറഞ്ഞു.

ആരോപണം ഉന്നയിച്ചവർ പരാതി നൽകണം. പരാതി നൽകാത്തത് മുൻ അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ്. കാരണം നേരത്തെ പരാതി കൊടുത്തിട്ട് ആ പരാതികൾ പരിഗണിക്കപ്പെടാതിരിക്കുകയും പരാതി കൊടുത്ത ആളുകളെ മോശമായി ചിത്രീകരിക്കുകയും ചെയ്ത സാഹചര്യങ്ങൾ ഉണ്ട്. എന്റെ വിവാഹത്തിന് മുൻപ് പല കേസുകളിലും പരാതി നൽകിയിരുന്നു. എന്നാൽ ഔദ്യോഗിക പദവികളിൽ ഇരിക്കുന്ന പൊലീസുകാർ ലൊക്കേഷനിൽ വന്ന് ഇതിനെ ലഘൂകരിക്കും. നിങ്ങൾ ഒരു സ്റ്റാർ അല്ലേ ആർട്ടിസ്റ്റല്ലേ നിങ്ങൾക്ക് നാണക്കേടല്ലേ എന്ന് ചോദിക്കും.

അത്ര നിരുത്തരവാദപരമായി സമീപിച്ചുകൊണ്ടിരുന്ന ഇടത്ത് നിന്നാണ് ഇത്ര ശക്തമായ ഇടം കിട്ടിയിരിക്കുന്നത്. വലിയ സ്‌പേയ്‌സ് ആണിത്. അത് അനിവാര്യമായിരുന്നു അതിന്റെ ആനുകൂല്യം ഊർജ്ജമാക്കി സ്ത്രീകൾ വരണമെന്നും ഗായത്രി വർഷ ആവശ്യപ്പെട്ടു. അമ്മയുടെ തലപ്പത്തേക്ക് സ്ത്രീകൾ വരുന്നത് സംബന്ധിച്ച ചോദ്യങ്ങളോട് ഒരു റബർ സ്റ്റാമ്പ് പോലെ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് ഒരു സ്ത്രീ വന്നിരിക്കരുത് എന്നായിരുന്നു ഗായത്രിയുടെ മറുപടി.

Tags: Malayalam Moviesactress gayathri varshaJustice Hema committeeMalayalam Film newsനടി ഗായത്രി വർഷസിനിമാ മേഖല
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

Latest News

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies