നടി റിമാ കല്ലിങ്കലിന്റെയും സംവിധായകൻ ആഷിക് അബുവിന്റെയും ഇരട്ടത്താപ്പ് തുറന്നുകാട്ടി ഗായിക സുചിത്ര. റിമാ കല്ലിങ്കലിന്റെ വീട്ടിൽ ലഹരി പാർട്ടികൾ നടക്കാറുണ്ടെന്നും പെൺകുട്ടികൾ ലൈംഗികമായി അവിടെ ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്നും സുചിത്ര വെളിപ്പെടുത്തി. ഒരു തമിഴ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഗായികയുടെ തുറന്നുപറച്ചിൽ. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു സുചിത്ര.
“റിമാ കല്ലിങ്കലിന്റെ കരിയർ തന്നെ നശിച്ചത് അവർ നടത്തിയ ലഹരി പാർട്ടികൾ കൊണ്ടാണ്. കൊച്ചിയിൽ നടന്ന റെയ്ഡ് എല്ലാം ആരുടെ വീട്ടിലാണ് നടന്നത്. റിമാ കല്ലിങ്കലും അവരുടെ കാമുകൻ ആഷിക് അബുവുമാണ് ലഹരി പാർട്ടികൾ നടത്തുന്നത്. അങ്ങനെയുള്ള റിമാ കല്ലിങ്കൽ ആണോ സ്ത്രീശക്തികരണത്തെക്കുറിച്ച് പറയുന്നത്. എത്രയോ പെൺകുട്ടികളെ ഇവർ ലഹരിക്ക് അടിമയാക്കിയിട്ടുണ്ട്”.
“ലഹരി ഒരിക്കൽപോലും ഉപയോഗിക്കാത്ത ഒരുപാട് പാവം പെൺകുട്ടികൾക്ക് ലഹരി ആദ്യം നൽകിയത് റിമ കല്ലിങ്കലാണ്. റിമയുടെ വീട്ടിൽ നടന്ന പാർട്ടികളിൽ എത്ര പെൺകുട്ടികൾ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട്. ആണുങ്ങൾ ഉൾപ്പെടെ. ഇതെല്ലാം അവരെ അറസ്റ്റ് ചെയ്ത റിപ്പോർട്ടിൽ തന്നെ ഉണ്ട്”.
“റിമാ കല്ലിങ്കൽ നടത്തുന്ന ലഹരി പാർട്ടികളിൽ ഇടയ്‌ക്കിടയ്‌ക്ക് പോകുന്ന മലയാളത്തിലെ സംഗീത സംവിധായകരുണ്ട്. അവിടെ എന്തെല്ലാമാണ് നടക്കുന്നതെന്ന് ആ സംവിധായകർ എന്നോട് പറഞ്ഞിട്ടുണ്ട്. ആ പാർട്ടിയിൽ ഒരു ചോക്ലേറ്റ് പോലും കഴിക്കാൻ പേടിയാണെന്ന് അവർ പറഞ്ഞു. രണ്ടെണ്ണം അടിച്ചില്ലെങ്കിൽ അഭിനയിക്കാൻ കഴിയില്ലെന്ന് പറയുന്നവർ ഈ ലിസ്റ്റിൽ ഉണ്ട്”-സുചിത്ര പറഞ്ഞു.















