ആദ്യം കാണിക്ക അക്ഷയ സെൻ്ററിൽ,തൊഴുത് പ്രാർത്ഥിച്ചാൽ മാത്രം ദർശനത്തിന് സ്ലോട്ട്; ശബരിമല വിഷയത്തിൽ സർക്കാരിനെ പരിഹസിച്ച് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്
Monday, May 26 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ആദ്യം കാണിക്ക അക്ഷയ സെൻ്ററിൽ,തൊഴുത് പ്രാർത്ഥിച്ചാൽ മാത്രം ദർശനത്തിന് സ്ലോട്ട്; ശബരിമല വിഷയത്തിൽ സർക്കാരിനെ പരിഹസിച്ച് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്

Janam Web Desk by Janam Web Desk
Oct 14, 2024, 12:10 pm IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: ജില്ലാ കളക്ടറേറ്റിന് മുന്നിൽ‌ പ്രതിഷേധ ധർണയുമായി അയ്യപ്പ സേവാ സമാജം. യോ​ഗക്ഷേമ സഭ സംസ്ഥാന പ്രസിഡൻ്റ് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാടാണ് ധർണ ഉദ്ഘാടനം ചെയ്തത്. ഓൺലൈൻ വഴി മാത്രം ‍ദർശനം നൽകാനുള്ള തീരുമാനം പിൻവലിക്കുക, സ്പോട്ട് ബുക്കിം​ഗ് കേന്ദ്രങ്ങൾ പുനഃസ്ഥാപിക്കുക, ശബരിമല തീർത്ഥാടനം സു​ഗമമാക്കുക, നിയന്ത്രണങ്ങൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ധർണ നടത്തുന്നത്.

മറ്റ് പല ആചാരങ്ങളുടെ ആശയത്തിൽ ശബരിമല ആചാരത്തെ ചിന്തിച്ചാൽ ശരിയാകില്ലെന്നും തിരുപ്പതിയോ പഴനിയോ പോലുള്ള സങ്കൽപമല്ല ശബരിമലയിലെന്നും അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് പറഞ്ഞു. 41 ദിവസം വ്രതശുദ്ധിയോട് കൂടി പവിത്രമായി വേണം ശബരിമല തീർത്ഥാടനം നടത്താൻ. ഭക്തനെ സാത്വികനാക്കിയെടുക്കുന്ന ശബരിമല തീർത്ഥാടനത്തിന്റെ ആഴവും പരപ്പും മറ്റ് പലയിടത്തും മറ്റ് പലയിടത്തും പരീക്ഷിക്കരുത്. ദേവസ്വം ബോർഡിലെ ആളുകൾ പറയുന്നത് അതുപോലെയാക്കി തരാം എന്നൊക്കെയാണ്. അങ്ങനെയൊരു സങ്കൽപമല്ല ശബരിമലയിലേതെന്നും അദ്ദേഹം പറഞ്ഞു.

2018-ന് മുൻപ് ഒരു കോടിയിലധികം പേർ ശബരിമല സീസണിൽ ദർശനം നടത്തിയിട്ടുണ്ട്. ഓൺലൈൻ ബുക്കിം​ഗ് നേടിയെടുക്കണമെങ്കിൽ ആദ്യം കാണിക്ക ഇടേണ്ടത് അക്ഷയ സെൻ്ററിലാണ്. അവിടെ പോയി തൊഴുത് പ്രാർത്ഥിച്ചാൽ മാത്രമേ സ്ലോട്ട് കിട്ടൂ. ഒരു തവണ കിട്ടാതെ പോയാൽ പിന്നെ ഈ സീസണിലെ കിട്ടില്ലെന്ന പ്രശ്നവും ഇതിനുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കഷ്ടപ്പെടുന്ന സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് ഒരു തരത്തിലും പരിഹാരമല്ലിതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ പ്രാവശ്യം നടന്നുപോയത് പോലെ നടക്കുമെന്ന് ധരിക്കുന്നത് ശരിയല്ല. വിശ്വഹിന്ദു പരിഷത്തും ഹിന്ദു ഐക്യവേദിയും ഉൾപ്പടെ അയ്യപ്പനുമായി ബന്ധപ്പെട്ട എല്ലാ പ്രസ്ഥാനങ്ങളും ഒത്തുചേരും. ഹൈന്ദവരുടെ ആചാരങ്ങൾ സംരക്ഷിക്കപ്പെട്ടെ മതിയാകൂ. ഭക്തിയും വിശ്വാസവും സംരക്ഷിക്കാനാണ് എല്ലാ നിയമങ്ങളും. മാലയിട്ടവർ‌ ശബരിമലയിൽ എത്തി തൊഴുതേ മതിയാകൂ. അവിടെ ചെന്ന് തൊഴുത് പോയില്ലെങ്കിൽ അവരുടെ ശാപം സമൂഹത്തിന് തന്നെ ലഭിക്കും. ആചാരലംഘനത്തിനെതിരെ ശക്തമായി നീങ്ങുമെന്നും ഹൈന്ദവ സംഘടനകൾ ഉണർന്ന് കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അയ്യപ്പ സംഘടനകൾ ഒരു രാഷ്‌ട്രീയത്തിനും മതത്തിനും എതിരല്ല. ആചാരാനുഷ്ഠാനങ്ങൾ സംര​ക്ഷിക്കുകയാണ് ലക്ഷ്യം. ആചാരപരമായി പ്രതിഷ്ഠാ സങ്കൽപത്തോട് ഇഴുകി ചേർന്നിരിക്കുന്ന ധാർമിക സങ്കൽപമാണ് ഭസ്മക്കുളം. അത് അങ്ങോട്ടുമിങ്ങോട്ടും മാറ്റുകയെന്നത് ആചാരത്തെ നിഷേധിക്കുന്നതിന് തുല്യമാണ്. ആ അടിസ്ഥാനങ്ങളെ സംരക്ഷിക്കണം, പമ്പ സംരക്ഷിക്കണം, പമ്പ വിളക്കും പമ്പ സദ്യയുമൊക്കെ ആചാരവുമായി ബന്ധപ്പെട്ടതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കഴിഞ്ഞ ദിവസം ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ യോ​ഗം ചേർന്നിരുന്നു. വരും ദിവസങ്ങളിൽ നാമജപ പ്രതിഷേധമടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കാനും തീരുമാനിച്ചിട്ടുണ്ട്.

Tags: SABARIMALAonline bookingSabarimala Ayyappa Seva SamajamAkiraman Kalidasa Bhattathiripad
ShareTweetSendShare

More News from this section

ഒന്നുകിൽ 4 തെങ്ങിൻതൈ; അല്ലെങ്കിൽ വകുപ്പിന്റെ മാസികയുടെ ഒരു വർഷത്തെ സബ്സ്ക്രിപ്ഷൻ; കർഷകരോട് കൃഷി ഓഫീസറിന്റെ തിട്ടൂരം

കരഞ്ഞാൽ ഇരു കരണത്തും മാറി മാറി അടിക്കും; അമ്മ നോക്കി നിൽക്കും; രണ്ടാനച്ഛന്റെ ക്രൂര പീഡനം വെളിപ്പെടുത്തി യുകെജി വിദ്യാർത്ഥി

ഒരു മാസം മുന്‍പ് വളര്‍ത്തുനായയുടെ കടിയേറ്റു; ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

കണ്ടെയ്നർ കണ്ടാൽ അടുത്ത് പോകാനോ തൊടാനോ ശ്രമിക്കരുത്; വീണ്ടും ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്

‘ഓളോട് പ്രത്യേകം പറ‍ഞ്ഞതാ ഇഞ്ചക്ഷൻ എടുക്കണ്ടാന്ന്’; കുട്ടിക്ക് വാക്സിനേഷൻ നൽകിയതിന് ​വനിത ഡോക്ടർക്ക് യുവാവിന്റെ ഭീഷണി; വീഡിയോ കാണാം

ജയിലിൽ ആത്മഹത്യക്ക് ശ്രമം; വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ ഗുരുതരാവസ്ഥയിൽ

Latest News

‘അയാൾ പൂജാരയെ ടീമിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ചു’; വെളിപ്പെടുത്തലുമായി ഇന്ത്യൻ ക്രിക്കറ്ററുടെ ഭാര്യ

രാജ്യത്ത് രണ്ട് പുതിയ കോവിഡ് വകഭേദം കൂടി റിപ്പോർട്ട് ചെയ്തു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രാലയം

അടിച്ചമർത്തലിനെതിരെ ശബ്ദമുയർത്തി; ഭാര്യയും മക്കളും നോക്കിനിൽക്കെ ബലൂച് പത്രപ്രവർത്തകനെ വെടിവച്ചുകൊന്നു; പിന്നിൽ പാക് പിന്തുണയുള്ള സായുധസംഘം

നായപ്പുറത്തേറി പെൺകുട്ടിയുടെ രാജകീയ യാത്ര; അംഗരക്ഷകരായി തെരുവുനായകൾ: വൈറലായി വീഡിയോ

ഇതാണ് മോദിയുടെ ഗ്യാരണ്ടി; “ഏറ്റവും കഠിനമായ” ശിക്ഷ നൽകുമെന്ന് അന്ന് പറഞ്ഞു; ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള ആദ്യ ‘മൻ കി ബാത്ത്’

മാവോയിസ്റ്റ് ഭീഷണി അകന്നു; ഗഡ്ചിറോളിയിലെ വനവാസി ഗ്രാമത്തിൽ ആദ്യമായി ബസ് സർവീസ് തുടങ്ങി

രാം ലല്ലയുടെ അനുഗ്രഹം തേടി കോലിയും അനുഷ്‍കയും; അയോദ്ധ്യയിലെ രാമക്ഷേത്രത്തിലും ഹനുമാൻ ഗർഹിയിലും ദർശനം നടത്തി ദമ്പതികൾ; ചിത്രങ്ങൾ

“യൂണിഫോമിട്ട എല്ലാവർക്കും ഒരു കഴിവുണ്ട്, ഈ ഭാരതത്തിനെ നോക്കി ആരെങ്കിലും ഒന്നു കല്ലെറിഞ്ഞാൽ വേരോടെ പിഴുതെടുക്കും ഞങ്ങൾ”

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies