പാനൂർ : കൊലക്കേസ് പ്രതികൾ ഉൾപ്പെടെ ക്രിമിനലുകളെ ആദരിച്ച് സിപിഎം.നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അന്ത്യേരി സുരൻ അടക്കമുള്ളവർക്കായിരുന്നു ആദരം.
കോഴിക്കോട്ടെ വളയം ചെക്യാട് അന്ത്യേരി സുരൻ എന്നറിയപ്പെടുന്ന സുരേന്ദ്രൻ എന്ന സിപിഎം ക്രിമിനൽ ജയിൽ സിപിഎമ്മിന് വേണ്ടി നിരവധി ഓപ്പറേഷനുകൾ നടത്തിയ ആളാണ്.
ആർ എസ് എസ് പ്രവർത്തകനായ കെ പി കുഞ്ഞിരാമനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ച ആളാണ് സുരൻ.1998 നവംബർ രണ്ടിന് കണ്ണൂര്‍ ജില്ലയിലെ പൊയിലൂരില്‍ വെച്ചായിരുന്നു കെ പി കുഞ്ഞിരാമനെ വെട്ടിക്കൊന്നത്.
ഈ കേസിൽ കോടതി ഇയാളെ ശിക്ഷിച്ചു.
മുസ്ലീം നേതാവ് താനക്കോട്ടൂര്‍ മൊയ്തു ഹാജിയെ സ്വന്തം വീട്ടില്‍ ഭാര്യയുടെയും മകളുടെയും മുന്നിലിട്ടു ഭീകരമായി വെട്ടിനുറുക്കി കൊലപ്പെടുത്തിയ കേസിലും ഇയാൾ പ്രതിയാണ്.2001 ൽ ഈ കൊലപാതകം നടക്കുമ്പോൾ പിണറായി വിജയനായിരുന്നു സി പി എമ്മിന്റെ സംസ്ഥാന സെക്രട്ടറി. 1998 ൽ പിണറായി സെക്രട്ടറിസ്ഥാനം ഏറ്റെടുത്ത ശേഷം സിപിഎം നേതൃത്വത്തിൽ കേരളത്തിൽ അരങ്ങേറിയ നരവേട്ടകളിൽ പ്രധാന സംഭവമായിരുന്നു ഇത്.മുസ്ലീങ്ങൾക്കെതിരായ അക്രമങ്ങൾ നടത്തുന്നതിന് മുമ്പ് ഹിന്ദു സംഘടനകളെ കള്ളക്കേസിൽ കുടുക്കാൻ വിസിൽ മുഴക്കുകയും ഓം കാളി, ഭാരത് മാതാ കീ ജയ് എന്ന് വിളിക്കുകയും ചെയ്യുന്ന തന്ത്രങ്ങളാണ് മാർക്സിസ്റ്റുഗുണ്ടകൾ പയറ്റിയത്.
2024 ജനുവരി മാസത്തിൽ ജയിലിലെ നല്ലനടപ്പിനെന്ന പേരിൽ പിണറായി സർക്കാരാണ് മോചനം നൽകിയത്.
സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം സുരേന്ദ്രനാണു ഇവരെ ആദരിച്ചത്. പോരാളി സംഗമം എന്ന പേരിൾ പാനൂരിലാണ് പരിപാടി സംഘടിപ്പിച്ചത്.
(File Photo)















