തിരുവനന്തപുരം; ഇന്ത്യയിലെ ആദ്യ റോബോ പാർക്ക് തൃശൂരിൽ. തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻകർ റോബോട്ടിക്സ് ആണ് പദ്ധതി നടപ്പാക്കുന്നത്.
തിരുവനന്തപുരം കോവളത്ത് നടക്കുന്ന ഹഡിൽ ഗ്ലോബൽ 2024 ൽ ഇൻകർ റോബോട്ടിക്സും കേരള സ്റ്റാർട്ടപ്പ് മിഷനും പദ്ധതിയുമായി ബന്ധപ്പെട്ട കരാർ ഒപ്പുവച്ചു.
10 ഏക്കർ സ്ഥലത്ത് മൊത്തം 350 കോടി രൂപയുടെ നിക്ഷേപത്തോടെയാണ് റോബോപാർക്ക് സ്ഥാപിക്കുക. റോബോ ലാൻഡ്, ടെക്‌നോളജി അക്കാദമി, ഫ്യൂച്ചറിസ്റ്റെക്, ഇൻകുബേറ്റർ എന്നീ നാല് വെർട്ടിക്കലുകൾ ഉൾക്കൊള്ളുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഇൻകർ റോബോട്ടിക്‌സ് 50 കോടി രൂപ നിക്ഷേപിക്കും. സാങ്കേതിക ടൂറിസം, സാങ്കേതിക വിദ്യാഭ്യാസം, നൈപുണ്യ വികസനം, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, വ്യവസായ സഹകരണം എന്നിവയ്‌ക്കായി ഒരു ഊർജ്ജസ്വലമായ ഹബ് സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്.

ഓരോ വർഷവും, റോബോപാർക്ക് സമഗ്രമായ മൂല്യനിർണ്ണയത്തിന് ശേഷം 10 ലധികം സ്റ്റാർട്ടപ്പുകളെ തിരഞ്ഞെടുക്കുകയും അതിന്റെ പ്രോഗ്രാമുകളിലൂടെ ധനസഹായം, മാർഗ്ഗനിർദ്ദേശം, പരിശോധന, വിപണി പിന്തുണ എന്നിവ നൽകുകയും ചെയ്യുമെന്ന് എന്ന് ഇൻകർ റോബോട്ടിക്‌സ് സ്ഥാപകൻ രാഹുൽ പി ബാലചന്ദ്രൻ പറഞ്ഞു. റോബോപാർക്കിലേക്ക് വിലപ്പെട്ട ഗവേഷണങ്ങളും വിഭവങ്ങളും ഉൾപ്പെടുത്തുന്നതിനായി അക്കാദമിക മേഖലയുമായി ഹഡിൽ 2024 ൽ തന്നെ ചർച്ചകൾ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
ആധുനിക സാങ്കേതികവിദ്യയെ ആകർഷകവും പ്രാപ്യവുമാക്കുന്നതിന് വിദ്യാഭ്യാസവും വിനോദവും സംയോജിപ്പിച്ച് എല്ലാ പ്രായക്കാർക്കുമുള്ള ഒരു സംവേദനാത്മക സാങ്കേതിക കേന്ദ്രമാണ് പാർക്കിന്റെ റോബോ ലാൻഡ്. ഇത് ഫ്യൂച്ചർവേഴ്‌സ്, മേക്കർ സ്‌പേസ്, ഓറിയന്റേഷൻ സോൺ, ഇക്കോ പാർക്ക് എന്നിവ ഉൾക്കൊള്ളുന്നു. സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ കഴിവുകളുള്ള പുതുമുഖങ്ങളെയും പ്രൊഫഷണലുകളെയും സംരംഭകരെയും ശാക്തീകരിക്കുന്ന ഭാവിയെ കേന്ദ്രീകരിച്ചുള്ള വിദ്യാഭ്യാസ കേന്ദ്രമാണ് ടെക്‌നോളജ് അക്കാദമി. വളർന്നുവരുന്ന സാങ്കേതിക വിദ്യകളിലെ നൈപുണ്യ വികസനം, വ്യവസായവുമായി ബന്ധപ്പെട്ട ശിൽപശാലകൾ, നൂതന പഠന അന്തരീക്ഷം എന്നിവയിൽ ഇത് ശ്രദ്ധ കേന്ദ്രീകരിക്കും.
ഗവേഷകരുടെ യഥാർത്ഥ പ്രശ്‌നങ്ങൾ പരിഹരിക്കുന്ന ഗവേഷണ വികസനത്തിൽ ഫ്യൂച്ചറിസ്റ്റെക് നിർണായക പങ്ക് വഹിക്കും. വാണിജ്യവൽക്കരണത്തിനും സാമൂഹിക സ്വാധീനം, വ്യവസായ സഹകരണം, നൂതന ഗവേഷണ വികസനം, സുസ്ഥിരവും സമഗ്രവുമായ പുതുമകൾ എന്നിവയ്‌ക്കായി ഉൽപ്പന്ന വികസനത്തിനായി ഫ്യൂച്ചറിസ്റ്റെക് പ്രവർത്തിക്കും.
സംരംഭകരെയും അവരുടെ നൂതന ആശയങ്ങളെയും വിപണിയിലെത്തിക്കാൻ സഹായിക്കുന്നതിനാണ് റോബോപാർക്കിലെ ഇൻകുബേറ്റർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. സ്റ്റാർട്ടപ്പ് ഇൻകുബേഷൻ പ്രോഗ്രാമുകൾ, ട്രിപ്പിൾ മെന്റർഷിപ്പ് മോഡൽ, നെറ്റ്വർക്കിംഗ്, ഫണ്ടിംഗ് അവസരങ്ങൾ എന്നിവയ്‌ക്കായി ഇത് പ്രവർത്തിക്കും. ഇതിൽ ഘടനാപരമായ ഇൻകുബേഷൻ പ്രോഗ്രാമുകൾ, വിദഗ്ധ മാർഗ്ഗനിർദ്ദേശം, നൂതന പ്രോട്ടോടൈപ്പിംഗ് ലാബുകളിലേക്കുള്ള പ്രവേശനം എന്നിവ ഉണ്ടായിരിക്കും.
തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിച്ച് തൃശ്ശൂരിനെ സാങ്കേതിക ടൂറിസം കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമങ്ങൾക്കും തങ്ങൾ നേതൃത്വം നൽകുന്നുണ്ടെന്ന്” ഇൻകർ റോബോട്ടിക്‌സ് സിഇഒ അമിത് രാമൻ പറഞ്ഞു.















