മുംബൈ: സ്ത്രീയെയും മകളെയും നഗ്നരാക്കി മർദ്ദിച്ചതായി പരാതി. നവിമുംബൈയിലാണ് സംഭവം. കുടിവെള്ളത്തെ ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെയാണ് സംഭവം.
അനാവശ്യമായി വെള്ളം പാഴാക്കുന്നുവെന്ന പരാതിയെ തുടർന്ന് പ്രതികളായ എട്ട് കുടുംബാംഗങ്ങളുടെ പേരിൽ കഴിഞ്ഞദിവസം പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു. ഈ പരാതി നൽകിയത് ഈ സ്ത്രീയും 18-കാരിയുമാണെന്ന സംശയമാണ് മർദ്ദനത്തിന് പിന്നിൽ. ജാതിപരമായി അധിക്ഷേപിച്ചതായും പരാതിയുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.















