അൽ ഉമ്മ തീവ്രവാദി എസ് എ ബാഷയുടെ ശവസംസ്കാരത്തിന് തടിച്ചു കൂടിയത് ആയിരങ്ങൾ; 1,500 പോലീസുകാരെ വിന്യസിച്ചു; പ്രതിഷേധവുമായി ബി.ജെ.പി
Tuesday, July 15 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

അൽ ഉമ്മ തീവ്രവാദി എസ് എ ബാഷയുടെ ശവസംസ്കാരത്തിന് തടിച്ചു കൂടിയത് ആയിരങ്ങൾ; 1,500 പോലീസുകാരെ വിന്യസിച്ചു; പ്രതിഷേധവുമായി ബി.ജെ.പി

കോയമ്പത്തൂരിൽ ഡിസംബർ 20ന് കരിദിനം

Janam Web Desk by Janam Web Desk
Dec 18, 2024, 02:00 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: 1998-ലെ കോയമ്പത്തൂർ സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരൻ ബാഷയുടെ സംസ്‌കാരം ആഘോഷമായി നടത്താൻ അനുവദിച്ച തമിഴ്നാട് സർക്കാരിനെതിരെ ബി ജെ പി രംഗത്തു വന്നു. മൃതദേഹം വഹിച്ചു കൊണ്ടുള്ള ഘോഷയാത്രയിൽ തടിച്ചുകൂടിയത് ആയിരങ്ങളാണ്. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ 1,500 പോലീസുകാരെയാണ് വിന്യസിച്ചത്.

ചൊവ്വാഴ്ച വൈകീട്ടാണ് എസ്.എ.ബാഷയുടെ മൃതദേഹം കനത്ത പോലീസ് സുരക്ഷയിൽ ഘോഷയാത്രയായി കൊണ്ടുപോയി സംസ്‌കരിച്ചത്. മൃതദേഹം സൗത്ത് ഉക്കടത്ത് റോസ് ഗാർഡനിലെ ബാഷയുടെ വസതിയിൽ നിന്ന് പുഷ്പ മാർക്കറ്റിലെ ഹൈദരാലി ടിപ്പു സുൽത്താൻ സുന്നത്ത് ജുമാഅത്ത് മസ്ജിദിലേക്ക് അന്തിമ കർമ്മങ്ങൾക്കായി കൊണ്ടുപോയി. ചില രാഷ്‌ട്രീയ പാർട്ടി പ്രവർത്തകരും ബാഷയുടെ കുടുംബവും ഉൾപ്പെടെ നിരവധി ആളുകൾ ശവസംസ്കാര ഘോഷയാത്രയിൽ പങ്കെടുത്തു.ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ദ്രുതകർമ സേനയിൽ നിന്നുള്ളവരടക്കം 1,500 പോലീസുകാരെയെങ്കിലും വിന്യസിച്ചിരുന്നു .

വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന്പരോളിലായിരുന്ന ബാഷ (84) ഡിസംബർ 16 ന് വൈകുന്നേരമാണ് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. 1998ലെ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് അൽ-ഉമ്മ സ്ഥാപകൻ ബാഷയും മറ്റ് 16 പേരും ജീവപര്യന്തം തടവ് അനുഭവിച്ചുവരികയായിരുന്നു.

രാഷ്‌ട്രീയ നേതാക്കൾക്കെതിരെയും ബാഷ പരസ്യമായി ഭീഷണി മുഴക്കിയിരുന്നു. 2003 ജൂലൈയിൽ, ശിക്ഷിക്കപ്പെട്ടതിന് ശേഷം, കോയമ്പത്തൂരിൽ കോടതിയിൽ ഹാജരാക്കിയപ്പോൾ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ കൊല്ലുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു.

ആഘോഷപൂർവ്വമായ ശവസംസ്‌കാരത്തിന്റെ വീഡിയോകൾ വൈറലായിരുന്നു. ഇവ ചില പ്രത്യേക കേന്ദ്രങ്ങൾ പകർത്തി പ്രചരിപ്പിച്ചതായി കരുതുന്നു.ശവസംസ്‌കാരത്തിന്റെ വൈറൽ വീഡിയോകളോട് പ്രതികരിച്ച ബിജെപി ബാഷയെ രക്തസാക്ഷിയായി ചിത്രീകരിക്കുന്നതിൽ ശക്തമായ എതിർപ്പ് രേഖപ്പെടുത്തി. ബാഷയുടെ ശവ ഘോഷയാത്രയിൽ പങ്കെടുക്കാൻ ജനങ്ങളെ വൻതോതിൽ അനുവദിക്കുന്നതിന് പകരം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ മാത്രം പോലീസ് അനുവദിക്കണമായിരുന്നുവെന്ന് ബിജെപി തമിഴ്നാട് പ്രസിഡൻ്റ് കെ അണ്ണാമലൈ പറഞ്ഞു. ഡി എം കെ സർക്കാരിന്റെ ഈ പ്രവൃത്തി കോയമ്പത്തൂരിൽ സമാധാനം തകർക്കുകയും വർഗീയ സംഘർഷം ഉണ്ടാക്കുകയും ചെയ്യുമെന്നും അണ്ണാമലൈ ചെന്നൈയിൽ പറഞ്ഞു.

58 പേരുടെ മരണത്തിനും 231 പേർക്ക് പരിക്കേറ്റതിനും കാരണമായ 1998-ലെ കോയമ്പത്തൂർ സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരൻ എസ് എ ബാഷയെ രക്തസാക്ഷിയായി ചിത്രീകരിച്ചതിൽ പ്രതിഷേധിച്ച് ബിജെപിയുടെ കോയമ്പത്തൂർ ഘടകം ഡിസംബർ 20ന് കരിദിനം ആചരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ക്രിമിനൽ, തീവ്രവാദി, കൊലപാതകി എന്നിവരെ രക്തസാക്ഷിയായി വാഴ്‌ത്തുന്നത് സമൂഹത്തിൽ മോശം മാതൃക സൃഷ്ടിക്കുമെന്നും ശവസംസ്കാര ചടങ്ങ് അനുവദിക്കരുതെന്ന് ബിജെപി തമിഴ്നാട് വൈസ് പ്രസിഡൻ്റ് നാരായണൻ തിരുപ്പതി കഴിഞ്ഞ ദിവസം പോലീസിനോട് ആവശ്യപ്പെട്ടിരുന്നു.

“കയ്യിൽ രക്തമുള്ള ഒരു കൊലപാതകിയെ അവന്റെ / അവളുടെ അന്ത്യകർമങ്ങൾ നടത്താൻ അനുവദിക്കണം, ഒരു സംശയവുമില്ല, പക്ഷേ അത് സമാധാനപരമായാണ് ചെയ്യേണ്ടത്, അവർക്ക് അർഹതയില്ലാത്ത വലിയ ബഹുമതികളോടെയല്ല,” തിരുപ്പതി സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.

1998ലെ കോയമ്പത്തൂർ ബോംബ് സ്ഫോടനത്തിൽ നിന്നാണ് മതമൗലികവാദ ചിന്തകളും അക്രമങ്ങളും വർഗീയ പ്രശ്നങ്ങളും ആരംഭിച്ചതെന്നും അതിന് ഉത്തരവാദികളിൽ ഏറ്റവും മുന്നിൽ ബാഷയാണെന്നും അദ്ദേഹം പ്രസ്താവിച്ചു.

Tags: 1998 Coimbatore bombingsS. A. BashaTamil Nadu BJP President K Annamalai
ShareTweetSendShare

More News from this section

‘ബാക്ക്ബെഞ്ചർ’മാർ ഇനി വേണ്ട: സ്കൂളുകളിൽ കുട്ടികൾക്ക് U -ആകൃതിയിൽ ഇരിപ്പിടം ഒരുക്കാൻ തമിഴ്‍നാട്; പ്രചോദനമായത് മലയാള സിനിമ

വലിയ മനസുള്ള ആളാണെങ്കിൽ സ്വന്തം വീട്ടിൽ കൊണ്ടുപോയി ഭക്ഷണം നൽകൂ; തെരുവുനായകളുമായി ബന്ധപ്പെട്ട പരാതിയിൽ ഹർജിക്കാരനെ കുടഞ്ഞ് സുപ്രീംകോടതി

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

മദ്രസാ വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ ; ദുരൂഹത; അന്വേഷണം ആരംഭിച്ച് പൊലീസ്

ആനന്ദക്കണ്ണീരും അഭിമാനവും; ആക്സിയം-4 ദൗത്യം പൂർത്തിയാക്കിയ ശുഭാംശു ശുക്ലയുടെ തിരിച്ചുവരവ് ആഘോഷമാക്കി കുടുംബം

ഇന്ത്യയിലെ രണ്ടാമത്തെ വലിയ കേബിൾ പാലം കർണാടകയിലെ ശരാവതിയിൽ; ഉദ്‌ഘാടനം ചെയ്ത് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

Latest News

നെയ്യാറ്റിൻകരയിൽ മകന്റെ മർദ്ദനമേറ്റ അച്ഛൻ മരിച്ചു

ഭക്ഷണം നൽകിയില്ല; പൊള്ളലേൽപ്പിച്ചു; ഓട്ടിസം ബാധിച്ച ആറുവയസുകാരന് ക്രൂര മര്‍ദ്ദനം; രണ്ടാനമ്മ അറസ്റ്റിൽ

ഭർത്താവ് വീട്ടിൽ കൊണ്ടുവിട്ടു, പിന്നാലെ മടങ്ങിപ്പോയി ; നവവധു മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

“ആത്മസമർപ്പണവും ധൈര്യവും ഭാരതീയർക്ക് എന്നെന്നും പ്രചോദനം”; ശുഭാംശു ശുക്ലയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പഠിക്കാനുള്ള നോട്ട് തരാമെന്ന് പറഞ്ഞ് വിദ്യാർത്ഥിനിയെ വിളിപ്പിച്ചു, പിന്നാല പീഡനം, 2 കോളേജ് ലക്ചറർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

എന്തും വിളിച്ച് പറയാമെന്നാണോ? പ്രധാനമന്ത്രിയെയും RSSനെയും അധിക്ഷേപിച്ച് പോസ്റ്റിട്ട കാർട്ടൂണിസ്റ്റിന് സുപ്രീംകോടതിയുടെ ശകാരം

18 ദിവസത്തെ ദൗത്യം; 60 പരീക്ഷണങ്ങൾ; ശുഭാംശുവും സംഘവും ഭൂമി തൊട്ടു

നി​മി​ഷ​പ്രി​യ​യു​ടെ വ​ധ​ശി​ക്ഷ ബു​ധ​നാ​ഴ്ച ന​ട​പ്പാ​ക്കി​ല്ല; നീ​ട്ടി​വ​ച്ചെ​ന്ന് സ്ഥിരീകരിച്ച് കേന്ദ്രസർക്കാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies