മുംബൈ: ചെക്ക് ബൗൺസ് കേസിൽ ബോളിവുഡ് സംവിധായകൻ രാംഗോപാൽ വർമ കുറ്റക്കാരനെന്ന് കോടതി. കേസ് പരിഗണിച്ച അന്ധേരി മജിസ്‌ട്രേറ്റ് കോടതി സംവിധായകനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. കഴിഞ്ഞ ഏഴുവർഷമായി കോടതിലുള്ള കേസിൽ കഴിഞ്ഞ ദിവസം വിധി പറയുകയായിരുന്നു.
രാംഗോപാൽ വർമ പരാതിക്കാരന് 3.75 ലക്ഷം നഷ്ടപരിഹാരം നൽകണം. മൂന്ന് മാസത്തിനുള്ളിൽ നഷ്ടപരിഹാര തുക കൈമാറിയില്ലെങ്കിൽ മൂന്ന് മാസത്തെ ജയിൽ ശിക്ഷ കൂടെ അനുഭവിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
2018 ലാണ് ‘ശ്രീ’ എന്ന പേരിലുള്ള കമ്പനിക്കുവേണ്ടി മഹേഷ്ചന്ദ്ര മിശ്ര എന്നയാൾ റാം ഗോപാൽ വർമയ്‌ക്കെതിരെ ചെക്ക് ബൗൺസ് കേസ് നൽകിയത്. 2022 ൽ 5000 രൂപയുടെ ബോണ്ടും സെക്യൂരിറ്റി ഡെപ്പോസിറ്റും നൽകിയതിനെത്തുടർന്ന് സംവിധായകന് കോടതി ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും വിചാരണ തുടരുകയായിരുന്നു.