തിരുവനന്തപുരം: മാരാമണ്‍ കണ്‍വെന്‍ഷനില്‍ പ്രസംഗിക്കാന്‍ ക്ഷണിച്ച ശേഷം പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഒഴിവാക്കിയതില്‍ തനിക്ക് പങ്കില്ലെന്ന് കെപിസിസി രാഷ്‌ട്രീയ കാര്യ സമിതി അംഗം പിജെ കുര്യന്‍ പ്രസ്താവിച്ചു .ഈ വിവാദത്തിലേക്ക് തന്റെ പേര് അനാവശ്യമായി വലിച്ചിഴയ്‌ക്കുകയാണന്ന് അദ്ദേഹം പറഞ്ഞു. താൻ സഭാംഗം ആണെങ്കിലും കണ്‍വെന്‍ഷന്റെ കാര്യത്തില്‍ ഇതുവരെ ഇടപെട്ടിട്ടില്ലെന്നും പിജെ കുര്യന്‍പറഞ്ഞു. വി ഡി സതീശന്റെ കാര്യത്തിൽ സംഭവിച്ചത് കമ്യൂണിക്കേഷന്‍ ഗ്യാപ്പെന്ന് മാര്‍ത്തോമ്മ മെത്രാപ്പൊലീത്ത പറഞ്ഞിട്ടുളളത് പി ജെ കുര്യന്‍ ചൂണ്ടിക്കാട്ടി.
മാരാമണ്‍ കണ്‍വെന്‍ഷനില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ക്ഷണിച്ചെങ്കിലും പിന്നീട് ഒഴിവാക്കിയ സംഭവം വിവാദമായിരുന്നു. മാര്‍ത്തോമാ സഭയിലെ രാഷ്‌ട്രീയ ഭിന്നതയെ തുടര്‍ന്നാണ് ഒഴിവാക്കിയത്.സഭയ്‌ക്കുള്ളിലെ കോണ്‍ഗ്രസ് , സിപിഎം തര്‍ക്കമാണ് ഒഴിവാക്കലിന് കാരണം. പ്രതിപക്ഷ നേതാവിനെ വിളിക്കുകയാണെങ്കില്‍ എം. സ്വരാജിനെ പോലെയുള്ള സിപിഎം നേതാക്കളെയും യുവ വേദിയിലേക്ക് ക്ഷണിക്കണമെന്നു സിപിഎം കാർ ആവശ്യപ്പെട്ടു.
എന്നാല്‍, ആരെയും ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്നും വിവാദത്തെക്കുറിച്ച് അറിയില്ലെന്നും ആയിരുന്നു സഭാ നേതൃത്വം ഇതേക്കുറിച്ച് പ്രതികരിച്ചത്. ഫെബ്രുവരി 9 മുതല്‍ 16 വരെയാണ് മാരാമണ്‍ കണ്‍വെന്‍ഷന്‍.















