കൂത്താട്ടുകുളം: കൂത്താട്ടുകുളം സംഘർഷത്തിലെ വിമത സിപിഎം കൗൺസിലർ കലാ രാജുവിന്റെ മകൻ ബാലുവിനെതിരെ എടുത്ത കേസിന് അടിസ്ഥാനമായ പരാതി വ്യാജമെന്ന് പൊലീസ്. ബാലുവിനും ഏതാനും സുഹൃത്തുക്കൾക്കും എതിരെയായിരുന്നു കേസ്. സി ഐ ടി യു പ്രവർത്തകരെ കമ്പി വടി കൊണ്ട് അടിച്ചു എന്നായിരുന്നു പരാതി
പിന്നീട് പരാതി വ്യാജമെന്ന് പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് പോലീസിന്റെ നിഗമനം ഉണ്ടായത്.
തനിക്കെതിരെയുള്ള പരാതി ബോധപൂർവ്വം കെട്ടിച്ചമച്ചതെന്ന് കലാ രാജുവിന്റെ മകൻ ബാലു പ്രതികരിച്ചു. തനിക്കെതിരെ ഉണ്ടായ അക്രമത്തിലാണ് താൻ പരാതി നൽകിയത് എന്നും ബാലു പറഞ്ഞു. തന്റെ മക്കൾക്കെതിരെ ബോധപൂർവ്വമായ പ്രതികാരം നടപടിയാണ് ഉണ്ടാകുന്നത് കലാരാജു പ്രതികരിച്ചു















