"എന്നെ വേ​ഗം ശിക്ഷിക്കൂ.. 100 വർഷം ജയിലിലടയ്ക്കൂ"; കോടതിയിൽ ചെന്താമര; 14 ദിവസം റിമാൻഡിൽ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

“എന്നെ വേ​ഗം ശിക്ഷിക്കൂ.. 100 വർഷം ജയിലിലടയ്‌ക്കൂ”; കോടതിയിൽ ചെന്താമര; 14 ദിവസം റിമാൻഡിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 29, 2025, 05:30 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമര റിമാൻഡിൽ. ഫെബ്രുവരി 12 വരെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. ആലത്തൂർ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. തുടർന്ന് ആലത്തൂർ സബ് ജയിലിൽ ചെന്താമരയെ എത്തിച്ചു. റിമാൻഡ് റിപ്പോർട്ടിൽ ചെന്താമരയെക്കുറിച്ച് അതി​ഗുരുതര പരാമർശങ്ങളാണ് പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്.

കൊലപാതകം കൃത്യമായി നടപ്പിലാക്കാൻ കഴിഞ്ഞതിൽ സന്തോഷവാനാണ് പ്രതിയെന്നും വിദ​ഗ്ധമായി ആസൂത്രണം ചെയ്താണ് കൊലപാതകം നടത്തിയതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പൂർവ വൈരാ​ഗ്യമാണ് കൊലപാതകത്തിന് കാരണം. ചെന്താമര പുറത്തിറങ്ങിയാൽ ഒരു പ്രദേശത്തിന് മുഴുവൻ ഭീഷണിയാണെന്നും പൊലീസ് പറഞ്ഞു.

പ്രതിയിൽ നിന്ന് തുടർച്ചയായ വധഭീഷണിയാണ് അയൽവാസികൾ നേരിടുന്നത്. കൊല്ലപ്പെട്ട സുധാകരന്റെ രണ്ട് പെൺമക്കൾക്കും ഭീഷണിയുണ്ട്. പ്രതി പുറത്തിറങ്ങിയാൽ സാക്ഷികൾക്കും ഭീഷണിയാണ്.
മനസ്താപമില്ലാത്ത കുറ്റവാളിയാണ് ചെന്താമര. കൊല നടത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണ്. ഇതിനായി ദിവസങ്ങൾക്ക് മുമ്പ് കൊടുവാൾ വാങ്ങി. തുടർന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. കൊലപാതകത്തിന് ശേഷം പോത്തുണ്ടി മലയിലേക്ക് ഓടിപ്പോയെന്നും പൊലീസ് പറയുന്നു.

കോടതിയിൽ ഹാജരാക്കപ്പെട്ട ചെന്താമര മജിസ്ട്രേറ്റിനോട് നടത്തിയ പ്രതികരണങ്ങളും ഞെട്ടിപ്പിക്കുന്നതാണ്. തന്നെ എത്രയും വേ​ഗം ശിക്ഷിക്കണമെന്നും 100 വർഷം ജയിലിലടച്ചോളൂവെന്നുമായിരുന്നു ചെന്താമരയുടെ പ്രതികരണം. എല്ലാം ചെയ്തത് ഒറ്റയ്‌ക്കാണ്. ഇനി മകളുടെയും മരുമകന്റെയും മുന്നിൽ തല ഉയർത്തി കാണിക്കാൻ പറ്റില്ല. മകൾ എഞ്ചിനീയറും മരുമകൻ ക്രൈംബ്രാഞ്ചിലുമാണെന്നും ചെന്താമര പറഞ്ഞു.

മനസ്താപമില്ലാതെ പൊലീസുകാർക്കൊപ്പം നടക്കുന്ന ചെന്താമരയുടെ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. തെല്ലും കുറ്റബോധമില്ലെന്ന് മാത്രമല്ല, കൃത്യം നടപ്പിലാക്കാൻ കഴിഞ്ഞതിന്റെ സംതൃപ്തിയായിരുന്നു ചെന്താമരയുടെ മുഖത്ത് നിന്ന് കാഴ്ചക്കാർക്ക് വായിച്ചെടുക്കാൻ കഴിഞ്ഞിരുന്നത്. തങ്ങളുടെ മുന്നിൽ വന്നുപെട്ടാൽ ചെന്താമരയെ കൈകാര്യം ചെയ്യുമെന്ന് നെന്മാറയിലെ നാട്ടുകാർ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

കൊലക്കേസ് പ്രതി ചെന്താമര ജാമ്യത്തിലിറങ്ങിയതിന് ശേഷം കഴിഞ്ഞ ദിവസമായിരുന്നു രണ്ടുപേരെ കൂടി വെട്ടിക്കൊലപ്പെടുത്തിയത്. 5 വർഷം മുൻപ് കൊലപ്പെടുത്തിയ സ്ത്രീയുടെ ഭർത്താവിനെയും ഭർതൃമാതാവിനെയുമാണ് ചെന്താമര രണ്ടാമത് വകവരുത്തിയത്. ജാമ്യ വ്യവസ്ഥ ലംഘിച്ചത് ചൂണ്ടിക്കാട്ടി ജനങ്ങൾ പരാതി നൽകിയിരുന്നെങ്കിലും ചെന്താമരയ്‌ക്കെതിരെ നടപടിയെടുക്കാൻ പൊലീസ് വൈകിയത് വലിയ ആക്ഷേപം ഉയർത്തിയിരുന്നു. പരാതി കണക്കിലെടുത്ത് ചെന്താമരയെ കോടതിയിൽ ഹാജരാക്കിയിരുന്നെങ്കിൽ ഇരട്ടക്കൊല ഒഴിവാക്കാമായിരുന്നുവെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബാം​ഗങ്ങൾ പ്രതികരിച്ചു.

Tags: NENMARAChenthamaraNenmara Double MurderChenthamara Remand
ShareTweetSendShare

More News from this section

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

Latest News

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

ഒരു ആവേശത്തിന് ചെയ്തതാ!!! മൊബൈൽ എടുക്കാൻ 30 അടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി; ഒടുവിൽ സംഭവിച്ചത്…

വഴയിലയിൽ KSRTC ബസിനിടയിൽപെട്ട് യുവാവിന് ദാരുണാന്ത്യം

കൊച്ചിയിൽ ജ്യൂസ് കടയുടെ മറവിൽ ആൺകുട്ടികൾക്ക് ലൈംഗിക ചൂഷണം; അസം സ്വദേശി കമാൽ ഹുസൈൻ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies