കോഴിക്കോട്: കാരന്തൂരിൽ ഹോട്ടലിന് നേരെ ഉണ്ടായ കല്ലേറിൽ അമ്മയ്‌ക്കും കുഞ്ഞിനും പരിക്ക്. കുഴിമന്തിയെ ചൊല്ലിയുണ്ടായ തർക്കമാണ് അക്രമണത്തിൽ കലാശിച്ചത്.
കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. മൂന്ന് യുവാക്കൾ ഹോട്ടലിൽ എത്തി നൂറ് രൂപയ്‌ക്ക് എല്ലാവർക്കും കഴിക്കാനുള്ള കുഴിമന്തി വേണം എന്ന് ആവശ്യപ്പെടുകയായിരുന്നു. പറ്റില്ലെന്ന് ജീവനക്കാർ പറഞ്ഞതോടെ അസഭ്യവർഷം തുടങ്ങി.
തുടർന്ന് പുറത്തിറങ്ങിയ യുവാക്കൾ ഹോട്ടലിന് നേരെ കല്ലെറിയുകയായിരുന്നു. കല്ലേറിൽ ഹോട്ടലിന്റെ ഗ്ലാസ് തകർന്നാണ് ഭക്ഷണം കഴിക്കുകയായിരുന്നു അമ്മയ്‌ക്കും കുഞ്ഞിനും പരിക്കേറ്റത്. കുന്ദമംഗലം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.















