മോറിഗാവ്: അസമിൽ ഭൂചലനം.രേഖപ്പെടുത്തിയത് 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അസമിലെ മൊറിഗാവ് ജില്ലയിലാണ് അനുഭവപ്പെട്ടത്.
ഗുവാഹത്തിയിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഭൂകമ്പ നിരീക്ഷണ ഏജൻസിയുടെ കണക്കനുസരിച്ച്, പുലർച്ചെ 2:25 ന് 16 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായത്.
ഇന്ത്യയിലെ ഏറ്റവും കൂടുതൽ ഭൂകമ്പ സാധ്യതയുള്ള മേഖലകളിൽ ഒന്നായ അസമിൽ ഭൂകമ്പങ്ങൾ വളരെ സാധാരണമാണ്. ഇത് ശക്തമായ ഭൂകമ്പ സാധ്യത കൂടുതലായ സീസ്മിക് സോൺ V യിൽ പെടുന്നു.
ചൊവ്വാഴ്ച രാവിലെ ബംഗാൾ ഉൾക്കടലിലും റിക്ടർ സ്കെയിലിൽ 5.1 തീവ്രതയിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു. നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) പ്രകാരം രാവിലെ 6:10 ന് 91 കിലോമീറ്റർ താഴ്ചയിലാണ് ബംഗാൾ ഉൾക്കടലിലെ ഭൂകമ്പം ഉണ്ടായത്. കൊൽക്കത്തയിലും പശ്ചിമ ബംഗാളിന്റെ പല ഭാഗങ്ങളിലും ഈ ഭൂചലനം അനുഭവപ്പെട്ടു. ഭൂകമ്പം കൊൽക്കത്ത നിവാസികളിൽ പരിഭ്രാന്തി സൃഷ്ടിച്ചെങ്കിലും, നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി റിപ്പോർട്ടുകളൊന്നുമില്ല.















