മുൻ കൊലപാതകങ്ങൾ വിവരിച്ചു, ഇതുകേട്ട് പൊട്ടിക്കരഞ്ഞ ഫർസാനയെ തലയ്ക്കടിച്ചു; കൊന്നത് മാല ചോദിച്ചതിലുള്ള വൈരാ​ഗ്യം കാരണമെന്ന് അഫാൻ; ഞെട്ടിപ്പിക്കുന്ന മൊഴി
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

മുൻ കൊലപാതകങ്ങൾ വിവരിച്ചു, ഇതുകേട്ട് പൊട്ടിക്കരഞ്ഞ ഫർസാനയെ തലയ്‌ക്കടിച്ചു; കൊന്നത് മാല ചോദിച്ചതിലുള്ള വൈരാ​ഗ്യം കാരണമെന്ന് അഫാൻ; ഞെട്ടിപ്പിക്കുന്ന മൊഴി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 9, 2025, 09:54 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: വെഞ്ഞാറമൂട് അ‍ഞ്ച് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അഫാനുമായി തെളിവെടുപ്പ് നടത്തുന്നതിനിടെ പ്രതി വെളിപ്പെടുത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. പെൺസുഹൃത്തായ ഫർസാനയെ കൊലപ്പെടുത്തിയത് വൈരാഗ്യം കാരണമെന്ന് വെളിപ്പെടുത്തി അഫാൻ. പൊലീസിന് നൽകിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫർസാനയോട് കടുത്ത വൈരാഗ്യം ഉണ്ടായിരുന്നതായി തെളിവെടുപ്പിനിടെ അഫാൻ പൊലീസിനോട് സമ്മതിച്ചു. പണയം വെക്കാൻ നൽകിയ മാല തിരികെ ചോദിച്ചതായിരുന്നു വൈരാഗ്യത്തിന് കാരണം. പേരുമലയിലെ വീട്ടിൽ ഇന്നലെ തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് അഫാൻ ഇക്കാര്യം പൊലീസിനോട് പറഞ്ഞത്.

അഫാന്റെ മൊഴിയിലെ നിർണായക വിവരങ്ങൾ…

വീട്ടുകാർ അറിയാതെ ആയിരുന്നു അഫാന് ഫർസാന മാല നൽകിയത്. മാല അഫാന് നൽകിയ ശേഷം അവധി ദിവസങ്ങളിൽ പോലും ഫർസാനയ്‌ക്ക് ബസ്റ്റാൻഡിലും മറ്റിടങ്ങളിലും ചെന്നിരുന്ന് സമയം ചെലവഴിക്കേണ്ടി വന്നു. കഴുത്തിൽ ഇല്ലാത്തത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെടുമെന്നും ഇതുസംബന്ധിച്ച് വീട്ടുകാർ ചോദ്യം ചെയ്യുമെന്നും പേടിച്ചിട്ടായിരുന്നു അങ്ങനെ ചെയ്തിരുന്നത്. എന്നാൽ മാല എടുത്തു നൽകാൻ കാലതാമസം നേരിട്ടതോടെ ഫർസാനയുടെ ഉമ്മ ഇക്കാര്യം ശ്രദ്ധിക്കുകയും മാല കഴുത്തിൽ കാണാത്തതിനെക്കുറിച്ച് ചോദിക്കുകയും ചെയ്തു. ഒടുവിൽ ഫർസാന സത്യം വെളിപ്പെടുത്തി. ഉമ്മ വിവരം അറിഞ്ഞതോടെ മാല വേഗം എടുത്തു തരണമെന്ന് ആവശ്യപ്പെട്ട് അഫാനുമേൽ ഫർസാന കൂടുതൽ സമ്മർദ്ദം ചെലുത്തി. ഇതോടെ ഫർസാനയോട് വൈരാഗ്യം കൂടിയെന്നാണ് അഫാന്റെ മൊഴി.

അതിനിടെ പിതാവ് റഹീമിന്റെ പേരിലുള്ള കാർ പണയപ്പെടുത്തി അഫാൻ മാല തിരിച്ചു നൽകി. കൊലപാതക ദിവസം അഫാന്റെ ഉമ്മ ഷെമിയ്‌ക്ക് അസുഖം കൂടുതലാണെന്നും ഫർസാനയെ കാണണമെന്ന് ആവശ്യപ്പെട്ടെന്നും പറഞ്ഞായിരുന്നു അഫാൻ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. വീട്ടിലേക്ക് ഇരുവരും ബൈക്കിലാണെത്തിയത്. എന്നാൽ പൂട്ടിക്കിടക്കുന്ന ഗേറ്റ് തുറക്കാൻ ശ്രമിച്ചപ്പോഴാണ് താക്കോൽ നഷ്ടപ്പെട്ട കാര്യം അഫാൻ തിരിച്ചറിഞ്ഞു. തുടർന്ന് മതിലിന്റെ ഉയരം കുറഞ്ഞ ഭാഗത്തുകൂടി ചാടി കടന്ന് ഇരുവരും വീട്ടിൽ പ്രവേശിക്കുകയായിരുന്നു. തുടർന്ന് മുകളിലത്തെ നിലയിലെ മുറിയിൽ ഫർസാന ഇരുന്നു.

ഇതിനിടെയാണ് അഫാന്റെ ഇളയ സഹോദരൻ വീടിനു പുറകിലത്തെ വഴിയിലൂടെ അകത്തേക്ക് പ്രവേശിച്ചത്. ഫർസാനയെ കൊലപ്പെടുത്താനുള്ള നീക്കത്തിന് ഇത് തടസമാകുമെന്ന് മനസിലാക്കിയ അഫാൻ, സഹോദരനെ കുഴിമന്തി വാങ്ങാൻ പറഞ്ഞുവിട്ടു. തുടർന്ന് മുറിയിലേക്ക് പോയി ഫർസാനയോട് സത്യം വെളിപ്പെടുത്തി. മൂന്ന് പേരെ കൊലപ്പെടുത്തിയ വിവരം അഫാൻ തുറന്നുപറഞ്ഞു. ഇതുകേട്ട് കസേരയിൽ ഇരുന്നു കരഞ്ഞ ഫർസാനയെ അഫാൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി.

കുഴിമന്തി വാങ്ങി തിരികെ എത്തിയ സഹോദരനെ അഫാൻ ഹാളിലേക്ക് കുട്ടികൊണ്ടുവന്ന് കൊലപാതക വിവരങ്ങൾ ധരിപ്പിച്ച ശേഷം തലയ്‌ക്കടിച്ച് കൊലപ്പെടുത്തി. അടികൊണ്ട് തറയിൽ വീണ സഹോദരൻ അഫാനെ നോക്കി പിടഞ്ഞുമരിക്കുന്നത് കണ്ട് പ്രതിയുടെ നിയന്ത്രണംവിട്ടു. ശരീരത്തിൽ പറ്റിപ്പിടിച്ച രക്തമെല്ലാം കഴുകിക്കളഞ്ഞ് വസ്ത്രം മാറി, കയ്യിൽ കരുതിയിരുന്ന മദ്യത്തിൽ എലിവിഷം ചേർത്ത് കഴിച്ച ശേഷം വീട്ടിൽ നിന്നിറങ്ങി ഓട്ടോയിൽ കയറിയ അഫാൻ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.

മാതാവിനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയെന്ന് കരുതിയ ശേഷം മുറി പൂട്ടിയ അഫാൻ താക്കോൽ ടോയ്ലറ്റിലെ ക്ലോസറ്റിൽ ഇട്ട് ഫ്ലഷ് ചെയ്തിരുന്നു. തെളിവെടുപ്പിനിടെ ഈ താക്കോൽ പൊലീസ് കണ്ടെടുത്തു. പിതൃസഹോദരനായ ലത്തീഫിനെ കൊല്ലാൻ പോകുമ്പോൾ നാഗരുകുഴിയിലുള്ള കടയിൽ നിന്നും സിഗരറ്റും മുളകുപൊടിയും അഫാൻ വാങ്ങിയിരുന്നു. കൊല നടത്തുമ്പോൾ ആരെങ്കിലും തടസം വന്നാൽ അവരെ അപായപ്പെടുത്താനാണ് മുളകുപൊടി വാങ്ങിയതെന്ന് അഫാൻ പൊലീസിനോട് പറഞ്ഞു. തെളിവെടുപ്പിനിടെ ബാഗിൽ നിന്ന് മുളകുപൊടി കണ്ടെടുത്തിരുന്നു. ലത്തീഫിനേയും ഭാര്യയേയും കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിന് മുന്നിരുന്ന് അഫാൻ മൂന്ന് സിഗററ്റ് വലിച്ചു തീർത്ത ശേഷമാണ് വീട് വിട്ടിറങ്ങിയതെന്നാണ് മൊഴി. ശേഷം വെഞ്ഞാറമുട്ടിലെ ബാറിലെത്തി 4 പെഗ്ഗ് മദ്യം കഴിച്ച ശേഷം 350ML മദ്യം കുപ്പിയിൽ വാങ്ങി. ഇതിന് ശേഷമാണ് ഫർസാനയെ കൂട്ടിക്കൊണ്ടുവരാൻ പോയത്.

Tags: AFFANVENJARAMOODU MASS MURDER
ShareTweetSendShare

More News from this section

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

Latest News

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies