തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരി വ്യാപനത്തിൽ ഗവർണർ രാജേന്ദ്ര അർലേക്കറുടെ ഇടപെടൽ. ഈ വിഷയത്തിൽ ഗവർണർ ഡിജിപിയുടെ റിപ്പോർട്ട് തേടി.
നിലവിലെ സാഹചര്യവും സ്വീകരിച്ച നടപടികളും വിശദീകരിക്കണം എന്ന് ഡിജിപിയോട് ആവശ്യപ്പെട്ടു. ലഹരി തടയാനുള്ള ആക്ഷൻ പ്ലാൻ നൽകാനും നിർദ്ദേശം നൽകി. ഇന്ന് ഇതുമായി ബന്ധപ്പെട്ട് വൈസ് ചാന്‍സലര്‍മാരുടെ യോഗം ചേരാനിരിക്കുകയാണ്. ഇതിന് മുന്നോടിയായാണ് നിര്‍ദേശം.മയക്കു മരുന്നിന് എതിരായ നടപടികള്‍, ലഹരി തടയാന്‍ സ്വീകരിച്ച നടപടികള്‍ എന്നിവ വിശദീകരിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. പ്രാഥമിക റിപ്പോര്‍ട്ട് ഇന്നോ നാളയോ നല്‍കും. വിശദമായ ആക്ഷന്‍ പ്ലാന്‍ തയാറാക്കണം. അതുമായി ബന്ധപ്പെട്ട് തുടര്‍ ചര്‍ച്ചകള്‍ നടത്തണം എന്നിങ്ങനെയുള്ള നിര്‍ദേശങ്ങളുമുണ്ട്.
ഇതേ തുടർന്ന് ഡിജിപി സംസ്ഥാനവ്യാപകമായി ആക്ഷൻ പ്ലാൻ തയ്യാറാക്കി, മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയ ശേഷം റിപ്പോർട്ട് ഗവർണർക്ക് കൈമാറും. മുഖ്യമന്ത്രിയുമായും ഗവർണർ കൂടിക്കാഴ്ച നടത്തും
കോളേജ് കാമ്പസുകളിലെ ലഹരി വ്യാപനത്തിന് തടയിടുന്നതിന്റെ ഭാഗമായാണ് ഗവര്‍ണര്‍ ഇന്ന് വി സി മാരുടെ യോഗം വിളിച്ചത്. സംസ്ഥാനത്തെ എല്ലാ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍മാരോടും യോഗത്തില്‍ പങ്കെടുക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചു. ഉച്ചയ്‌ക്ക് ശേഷം രണ്ട് മണിക്ക് രാജ്ഭവനിലാണ് യോഗം. ലഹരി ഭീഷണിയെ എങ്ങിനെ നേരിടാമെന്ന് യോഗം ചര്‍ച്ച ചെയ്യും.















