കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സുരക്ഷാജീവനക്കാരനെ മർദിച്ച സംഭവത്തിൽ പ്രതികളെ വെറുതെ വിട്ടു. ഡിവൈഎഫ്ഐ പ്രവർത്തകരായിരുന്നു പ്രതികൾ. ഇവർക്കെതിരെയുള്ള കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനായില്ല. 2022ആഗസ്റ്റ് 31-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
2022 ആഗസ്റ്റ് 31 ന് ബുധനാഴ്ച രാവിലെ 10 മണിയോടെ സന്ദർശക ഗേറ്റിലായിരുന്നു സംഭവം. ഡിവൈഎഫ്ഐ നേതാവിന്റെ കുടുംബത്തെ ആശുപത്രിയിലേക്ക് കടത്തിവിടുന്നതുമായി ബന്ധപ്പെട്ട് ഡി വൈ എഫ് ക്കാർ സെക്യൂരിറ്റി ജീവനക്കാരുമായി തർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് ആക്രമണത്തിൽ കലാശിക്കുകയും ആയിരുന്നു. ഒരു സംഘം ആളുകൾ സുരക്ഷാജീവനക്കാരനെ മർദിച്ച ദൃശ്യങ്ങൾ അന്ന് പുറത്ത് വന്നിരുന്നു.
ഡി. വൈ.എഫ് ഐ പ്രവർത്തകരായ ഏഴു പേരായിരുന്നു പ്രതികൾ. തെളിവുകളുടെ അഭാവത്തിലാണ് പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ നടപടി. പരാതിക്കാരായ സുരക്ഷാ ജീവനക്കാർ മൊഴിമാറ്റിയത് കേസിൽ തിരിച്ചടിയായി.















