തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം ഉദ്യോഗസ്ഥയായിരുന്ന മേഘയുടെ മരണത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കി. ആരോപണ വിധേയനായ ഐബി ഉദ്യോഗസ്ഥന്‍ മേഘയുടെ സഹപ്രവര്‍ത്തകനും എടപ്പാള്‍ സ്വദേശിയുമായ സുകാന്തിനെ പൊലീസിന് കണ്ടെത്താനായിട്ടില്ല.അന്വേഷണ ഉദ്യോഗസ്ഥർ പലതവണ ഇയാളുടെ വീട്ടിലെത്തിയെങ്കിലും സുകാന്ത് ഒളിവിലാണെന്നു പൊലീസ് സ്ഥിരീകരിച്ചു.
മേഘയെ മാര്‍ച്ച് 24നാണ് പേട്ട റെയില്‍വേ മേല്‍പാലത്തിനു സമീപത്തെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടത്. ജീവനൊടുക്കുന്നതിന് തൊട്ടുമുന്‍പ് പല തവണയാണ് മേഘയും സുകാന്തുമായി സംസാരിച്ചതെന്ന് പൊലീസ് പറയുന്നു. ഫോണ്‍ രേഖകള്‍ പ്രകാരം എട്ടു സെക്കന്റ് വീതം മാത്രമാണ് ഈ വിളികളുടെ ദൈർഘ്യം . ഈ ഫോണ്‍ വിളികളുടെ ലക്ഷ്യമെന്തായിരുന്നു എന്നാണ് പൊലീസ് തിരയുന്നത്. നിലവിൽ നെടുമ്പാശേരി വിമാനത്താവളത്തിലെ സെക്യൂരിറ്റി അസിസ്റ്റന്റായ സുകാന്ത് സുരേഷ് ലീവിലാണ്. ഫോണ്‍ ഓഫാക്കി ഒളിവില്‍ പോയ സുകാന്തിനായുള്ള തിരച്ചിലില്‍ ഐബിയുടെ സഹായവും പൊലീസ് തേടിയിട്ടുണ്ട്. ഇയാൾ മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമം ആരംഭിച്ചതായും സൂചനകളുണ്ട്.
ജോലി ലഭിച്ച ശേഷം രാജസ്ഥാനിലെ ജോധ്പുരില്‍ നടന്ന ട്രെയിനിങിനിടെയ്‌ക്കാണ് സുകാന്തുമായി മേഘ അടുപ്പത്തിലാകുന്നത്. പലതവണ സുകാന്തിന്റെ അക്കൗണ്ടിലേക്ക് മേഘ പണം ഇട്ടിട്ടുണ്ട്. എന്നാൽ സുകാന്തിന്റെ അക്കൗണ്ടില്‍ നിന്നും അപൂര്‍വമായി മാത്രമാണ് പണം തിരികെ ഇട്ടിട്ടുള്ളത്. മേഘ പലവട്ടംകൊച്ചിയിലേക്കും സുകാന്ത് പലവട്ടം തിരുവനന്തപുരത്തും വന്നിട്ടുണ്ട്. എന്നാല്‍ യാത്ര ചെലവുകള്‍ വഹിച്ചിരുന്നത് മേഘയായിരുന്നു. ഇക്കാരണങ്ങളാൽ മേഘയ്‌ക്കുമേല്‍ കൂടുതല്‍ ഭീഷണിയും ചൂഷണവും നടന്നതായി സംശയിക്കുന്നതായും കുടുംബം സംശയിക്കുന്നു.
പത്തനംതിട്ട അതിരുങ്കല്‍ കാരയ്‌ക്കാക്കുഴി പൂഴിക്കാട് റിട്ട. അധ്യാപകന്‍ മധുസൂദനന്റെയും പാലക്കാട് കലക്ടറേറ്റിലെ ഉദ്യോഗസ്ഥ നിഷ ചന്ദ്രന്റെയും ഏകമകള്‍ ആണ് മേഘ.















