തിരുവനന്തപുരം : ഹൈക്കോടതി അഭിഭാഷകൻ പി.ജി മനു ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവ് കസ്റ്റഡിയിൽ.മനുവിനെതിരെ പീഡന ആരോപണം ഉന്നയിച്ച യുവതിയുടെ ഭർത്താവാണ് പൊലീസിന്റെ കസ്റ്റഡിയിൽ ആയത്.
എറണാകുളം പിറവത്ത് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ കൊല്ലം വെസ്റ്റ് പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.ഇയാളുടെ നിരന്തര പ്രേരണയിലാണ് പി.ജി മനു തൂങ്ങിമരിച്ചതെന്നാണ് സംശയം.
പി ജി മനു മാപ്പു പറയുന്നതായി സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ പകർത്തിയത് ഇയാളാണ്.
മുൻ ഗവൺമെൻ്റ് പ്ലീഡർ കൂടിയായ പി.ജി മനു നിയമസഹായം തേടിയെത്തിയ ഇരയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായിരുന്നു. കർശന വ്യവസ്ഥയോടെ ജാമ്യത്തിൽ ഇറങ്ങിയപ്പോഴാണ് മറ്റൊരു യുവതിയുമായി ബന്ധപ്പെട്ട് പിജി മനുവിനെതിരെ ലൈംഗിക പീഡന ആരോപണം ഉയർന്നത്. ലൈംഗിക പീഡന ആരോപണം യുവതിയുടെ കുടുംബത്തോട് ഇയാൾ മാപ്പ് ചോദിക്കുന്നുവെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചിരുന്നു.















