ന്യൂഡല്‍ഹി: രാജ്യത്ത് ജാതി സെന്‍സസ് നടത്താന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. പൊതു സെന്‍സസിന് ഒപ്പമാണ് ജാതി സെന്‍സസ് നടത്തുക.
ഇതിനായി പ്രത്യേക സെന്‍സസിന്റെ ആവശ്യം ഇല്ലെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാഷ്‌ട്രീയകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി ഇതിനുള്ള തീരുമാനമെടുത്തതായി അശ്വിനി വൈഷ്ണവ് അറിയിച്ചു.
എല്ലായ്പ്പോഴും ജാതിസെൻസസിനെ എതിർത്തിരുന്നവരാണ് കോൺഗ്രസ്. സ്വാതന്ത്ര്യത്തിന് ശേഷം നടത്തിയ സെൻസസുകളിലൊന്നും തന്നെ ജാതി രേഖപ്പെടുത്തിയിരുന്നില്ലെന്നും കേന്ദ്രമന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിവരിക്കവെ അശ്വിനി വൈഷ്ണവ് കുറ്റപ്പെടുത്തി. . കോണ്‍ഗ്രസും ഇന്ത്യ സഖ്യകക്ഷികളും ജാതി സെന്‍സസ് ഒരു രാഷ്‌ട്രീയ ഉപകരണമായി മാത്രമാണ് കാണുന്നത്. ചില സംസ്ഥാനങ്ങള്‍ ജാതി സര്‍വേകള്‍ നടത്തിയിട്ടുണ്ട്.
ചില സംസ്ഥാനങ്ങള്‍ ഇത് നന്നായി ചെയ്തിട്ടുണ്ടെങ്കിലും, മറ്റു ചിലത് സുതാര്യമല്ലാത്ത രീതിയില്‍ രാഷ്‌ട്രീയ കോണില്‍ നിന്ന് മാത്രമാണ് അത്തരം സര്‍വേകള്‍ നടത്തിയത്. അത്തരം സര്‍വേകള്‍ സമൂഹത്തില്‍ സംശയങ്ങള്‍ സൃഷ്ടിച്ചു. രാഷ്‌ട്രീയം മൂലം നമ്മുടെ സാമൂഹിക ഘടന അസ്വസ്ഥമാകുന്നില്ലെന്ന് ഉറപ്പാക്കാന്‍, സര്‍വേകള്‍ക്ക് പകരം ജാതി കണക്കെടുപ്പ് സെന്‍സസില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനിച്ചത്. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.















