കൊച്ചി : രാജ്യാന്തര യാത്രയ്ക്കാർ 5 മണിക്കൂർ മുൻപും ആഭ്യന്തര യാത്രക്കാർ 3 മണിക്കൂർ മുൻപും എത്താൻ നിർദേശിച്ച് കൊച്ചി അന്താരാഷ്‌ട്ര വിമാത്താവളം അധികൃതർ
ഇന്ത്യ പാകിസ്താനിൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ആഭ്യന്തര സുരക്ഷ കനത്ത തോതിൽ വര്‍ധിപ്പിച്ച സാഹചര്യത്തിലാണ് ഈ നിർദേശം. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് ത്രിതല സുരക്ഷാ പരിശോധനകള്‍ ഏര്‍പ്പെടുത്തണമെന്ന് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബികാസ്) നിര്‍ദേശിച്ച കാരണത്താൽ.യാത്രക്കാര്‍ക്ക് ദേഹപരിശോധനയും ഐഡി പരിശോധനയും കര്‍ശനമാക്കും.
സുരക്ഷാ പരിശോധനകള്‍ കൂടിയ സാഹചര്യത്തിലാണ് രാജ്യാന്തര യാത്രയ്ക്കാർ 5 മണിക്കൂർ മുൻപും ആഭ്യന്തര യാത്രക്കാർ 3 മണിക്കൂർ മുൻപും എത്താൻ CIAL നിർദേശിച്ചത്. നിലവില്‍ പ്രവേശന സമയത്തും വിമാനത്താവളത്തില്‍ കടന്നതിനു ശേഷവുമുള്ള സുരക്ഷാ പരിശോധനകള്‍ക്കു (സെക്യൂരിറ്റി ചെക്) പുറമേ ബോര്‍ഡിങ് ഗേറ്റിനു സമീപം ഒരിക്കല്‍ കൂടി സുരക്ഷാ പരിശോധന നടത്തും. യാത്രക്കാരെയും അവരുടെ കയ്യിലുള്ള ക്യാബിന്‍ ബാഗും അടക്കം ഹാന്‍ഡ് ഹെല്‍ഡ് മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചു വിശദമായി പരിശോധിക്കും. ഇതിനു ശേഷമേ വിമാനത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കൂ.















